കൊച്ചി: തൃക്കാക്കര കുട്ടബലാത്സംഗ കേസിൽ സി.ഐ സുനുവിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് കൊച്ചി ഡിസിപി എസ്. ശശിധരൻ. അറസ്റ്റിലേക്ക് കടക്കാൻ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും സുനുവിനെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ ആകെ പത്ത് പ്രതികളുണ്ട്. ഇതിൽ അഞ്ച് പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരിയുടെ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തണം. സുനുവിനെതിരെ മറ്റ് രണ്ട് കേസുകൾ കൂടി നിലവിലുണ്ട്. ഒരു കേസിന്റെ വിചാരണ തുടരുകയാണ്. കൂടുതൽ കാര്യങ്ങൾ പിന്നിട് വ്യക്തമാക്കാമെന്നും ഡിസിപി പ്രതികരിച്ചു.
തെളിവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുത്ത സോനുവിനെ തിങ്കളാഴ്ച രാത്രി തന്നെ വിട്ടയച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ കമ്മിഷണറുടെ ഓഫീസിൽ ചോദ്യം ചെയ്യലിന് പ്രതി ഹാജരായി. കേസിൽ പ്രതി ചേർത്ത പത്ത് പേരിൽ ആർക്കെതിരെയും ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. വ്യക്തമായ തെളിവ് കിട്ടിയാൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂവെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. കേസിൽ സിഐ സുനു മൂന്നാം പ്രതിയാണ്. 22-കാരിയായ യുവതിയാണ് പരാതിക്കാരി. യുവതിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി.
Comments