ന്യൂഡൽഹി: ലിവിംഗ് ടുഗെതർ പങ്കാളി ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തി 35 കഷണങ്ങളായി വെട്ടിമുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച് പല സ്ഥലങ്ങളിൽ വലിച്ചെറിഞ്ഞ അഫ്താബ് അമീൻ പൂനാവാലയും, ഇലന്തൂരിൽ പച്ച ജീവനോടെ സ്ത്രീകളെ കുത്തിക്കീറി കുഴിച്ചിട്ട സഖാവ് ഭഗവൽ സിംഗും തമ്മിൽ സമാനതകൾ ഏറെ. സാമൂഹിക മാദ്ധ്യമങ്ങളിൽ ഹൈന്ദവ ആഘോഷങ്ങളുടെ കടുത്ത വിമർശകരും സ്ത്രീപക്ഷവാദികളും ആക്ടിവിസ്റ്റുകളുമാണ് ഇരുവരും. കൂടാതെ, അർബൻ നക്സലുകളുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ പിന്തുടരുന്നവരുമാണ്.
https://www.facebook.com/aaftab.poonawala/posts/781173318675749
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് പകരം ദുരഭിമാനം പൊട്ടിച്ചു കളയാൻ ആഹ്വാനം ചെയ്യുന്ന കൊലയാളി അഫ്താബ് അമീൻ പൂനാവാലയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഹോളി ആഘോഷങ്ങളിൽ വെള്ളം ചീറ്റുന്നത് ജലദൗർലഭ്യത്തിനടയാക്കുമെന്നും അഫ്താബ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. അതേസമയം, മറ്റ് മതങ്ങളുടെ ആചാരങ്ങളെയൊന്നും ഇയാൾ വിമർശിക്കുന്നതുമില്ല.
https://www.facebook.com/aaftab.poonawala/posts/852329278226819
ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി അഫ്താബ് ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം മഴവിൽ വർണ്ണമാക്കിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ വിവേചനത്തെ വിമർശിച്ചു കൊണ്ടും ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.
ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ അഫ്താബ് വ്യാജവാർത്തകളും പ്രചരിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് മാംസം വലിച്ചെറിഞ്ഞ ബിജെപി പ്രവർത്തകൻ എന്ന പേരിൽ ബുർഖ ധരിച്ച ഒരാളുടെ ചിത്രവും ഇയാൾ പങ്കുവെച്ചിട്ടുണ്ട്.
ഇലന്തൂരിൽ സ്ത്രീകളെ പച്ച ജീവനോടെ വെട്ടിമുറിച്ചും കഷണങ്ങളാക്കിയും കൊലപ്പെടുത്തിയ കമ്മ്യൂണിസ്റ്റുകാരൻ ഭഗവൽ സിംഗും സാമൂഹിക മാദ്ധ്യമങ്ങളിൽ നന്മയുള്ള വെള്ളരിപ്രാവാണ്. ശബരിമല വിഷയത്തിലും വനിതാ മതിലിലും എല്ലാം കപട പുരോഗമന ചിന്തകൾ വിളമ്പിയ ശേഷമായിരുന്നു മനുഷ്യകുലത്തിന് ആകെ അപമാനമായ നീചകൃത്യങ്ങൾ ഇയാൾ ചെയ്തത്. പ്രണയം തുളുമ്പുന്ന ഹൈക്കു കവിതകളും ഭഗവൽ സിംഗ് സ്വന്തമായി എഴുതി പോസ്റ്റ് ചെയ്തിരുന്നു.
Comments