ഗാന്ധിനഗർ : ഡിസംബറിൽ രണ്ട് ഘട്ടമായി നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം നേടാൻ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ. നിലവിലുള്ള എല്ലാ റെക്കോർഡുകളും തകർത്താവും ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപികരിക്കുക. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും അമിത്ഷാ അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സഹകരണം സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു. സാമ്പത്തിക നിലയും ,ക്രമസമാധനവും മെച്ചപ്പെട്ടു. സംസ്ഥാനത്തെ ന്യൂന പക്ഷ വിഭാഗങ്ങളായ ദളിത്, വനവാസി, ഒബിസി എന്നിവരുടെ ഉന്നമനത്തിന് പ്രധാന മന്ത്രിയുടെ പാതയാണ് മുഖ്യമന്ത്രിയും പിന്തുടരുന്നതെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.
ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 182 അംഗ നിയമസഭയിലേക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രിയുടെ സ്വന്തം നാട് എന്നതിനാൽ ബിജെപിക്ക് ഗുജറാത്തിൽ ലഭിക്കുന്നത് വലിയ ജനപിന്തുണയാണ്. മൂന്ന് പതിറ്റാണ്ടുകളായി ബിജെപിയാണ് സംസ്ഥാനത്ത് ഭരിക്കുന്നത്.ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയും പുതുമുഖ സ്ഥാനാർത്ഥിയായി ബിജെപിയിൽ ഇടം നേടിയിട്ടുണ്ട്.
ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ബിജെപിക്ക് വലിയ വിജയം നേടാൻ സാധിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അടുത്തിടെ നടന്ന സർവ്വേയിൽ ഭൂരിപക്ഷം പേരും ബിജെപിക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിരുന്നു.
Comments