ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ കേസിലെ പ്രതി അഫ്താബ് അമിൻ പൂനാവാലയുടെ കസ്റ്റഡി കാലാവധി നീട്ടി. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം അഞ്ച് ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി കാലാവധി നീട്ടി നൽകിയത്. അഫ്താബിനെ അടുത്ത ദിവസം കൂടുതൽ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
വ്യാഴാഴ്ച അഫ്താബിനെ ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. അഫ്താബുമായുള്ള തെളിവെടുപ്പ് പൂർത്തിയായിട്ടില്ലെന്നും, ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡി കാലാവധി നീട്ടണമെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചായിരുന്നു കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.
ശ്രദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കി നഗരത്തിന്റെ പല ഭാഗങ്ങളിലായാണ് അഫ്താബ് കൊണ്ടിട്ടത്. ഇതിൽ മഹ്‌റൗളിയിലെ വനമേഖലയിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ചില ഭാഗങ്ങൾ കണ്ടെടുത്തിരുന്നു. ഇവർ താമസിച്ചിരുന്ന വീട്ടിൽ ഉൾപ്പെടെ വിശദമായ തെളിവെടുപ്പ് പൂർത്തിയാകാനുണ്ട്. ഇതിന് പുറമേ ശ്രദ്ധയെ കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് കസ്റ്റഡി നീട്ടി വാങ്ങിയത്.
Comments