ഗാന്ധിനഗർ: നിലവിലുള്ള ക്വാട്ടയെ തടസ്സപ്പെടുത്താതെ 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം എന്ന കേന്ദ്രസർക്കാർ തീരുമാനം ഗുജറാത്തിലെ പട്ടേലുകളുടെ പല പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് ഹാർദിക് പട്ടേൽ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടേൽ സമുദായം ബിജെപിയ്‌ക്കൊപ്പം നിന്നുകൊണ്ട് വൻ വിജയം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019 ജനുവരിയിൽ ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് പൊതുവിഭാഗത്തിൽ നിന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം നടപ്പാക്കി. ഈ മാസം ആദ്യം, കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സുപ്രീം കോടതിയും ശരിവച്ചു.
പട്ടേൽ സമുദായം ഒറ്റക്കെട്ടാണ്. അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചു. 2017-ലെ തിരഞ്ഞെടുപ്പിൽ വിഷയം വ്യത്യസ്തമായിരുന്നു. ഗുജറാത്തിലെ പട്ടേലുകളുൾപ്പെടെ മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള പാവപ്പെട്ടവർക്കും നിരാലംബർക്കും സംവരണ ആനുകൂല്യങ്ങൾ 10 ശതമാനം ഇഡബ്ല്യുഎസ് ക്വാട്ട നീട്ടിയിട്ടുണ്ട്. ഇത്തവണ ബിജെപിക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പട്ടേലുകൾ ഉറപ്പ് നൽകുന്നുണ്ട്.
ഇഡബ്ല്യുഎസ് സംവരണം ചരിത്രപരമാണ്. 50-ലധികം സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് ഇത് പ്രയോജനപ്പെടും. കേന്ദ്രസർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യും. ബിജെപി മുഴുവൻ ഗുജറാത്തി സമൂഹത്തിന്റെയും പാർട്ടിയാണ്. എല്ലാ മതങ്ങളിലെയും ജാതികളിലെയും ജനങ്ങളെ ഒരുപോലെ ചേർത്തു നിർത്തുന്ന പാർട്ടിയാണ് ബിജെപി.ഗുജറാത്തിലെ ജനങ്ങൾക്ക് പാർട്ടിയിൽ പൂർണ വിശ്വാസമാണ്. ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുന്നതിന് മുമ്പ് അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും ഓർക്കുന്നുവെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.
Comments