ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ ലഭിച്ചതോടെ വൈറലായി മത്സ്യത്തൊഴിലാളി. 30 കിലോ തൂക്കമുള്ള ഗോൾഡ് ഫിഷിനെയാണ് മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത്. കാരറ്റ് എന്നാണ് ഈ ഭീമൻ ഗോൾഡ് ഫിഷിന്റെ പേര്. 42-കാരനായ ആൻഡി ഹാക്കറ്റ് എന്ന ബ്രിട്ടീഷ് മത്സ്യത്തൊഴിലാളിക്കാണ് കാരറ്റിനെ ലഭിച്ചത്.
2019ൽ ജെയ്‌സൺ ഫ്യുഗേറ്റ പിടികൂടിയ ഗോൾഡ് ഫിഷിനാണ് നിലവിൽ റെക്കോർഡുള്ളത്. അതിന് 13.6 കിലോ ഗ്രാമായിരുന്നു തൂക്കം. റെക്കോർഡ് രേഖപ്പെടുത്തിയ മത്സ്യത്തേക്കാൾ ഇരട്ടിയിലധികം ഭാരമാണ് ആൻഡി പിടികൂടിയ കാരറ്റിനുള്ളത്.
ഫ്രാൻസിലെ ഷാംപെയ്‌നിലുള്ള ബ്ലൂവാട്ടർ തടാകത്തിൽ നിന്നാണ് ഭീമൻ ഗോൾഡ് ഫിഷായ കാരറ്റിനെ ലഭിച്ചതെന്ന് ആൻഡി പറയുന്നു. ലെതർ കാർപ്, കോയ് കാർപ് എന്നീ മത്സ്യ സ്പീഷിസുകളിൽ നിന്നുണ്ടായ ഹൈബ്രിഡ് സ്പീഷിസാണ് കാരറ്റ്. പലപ്പോഴും തടാകത്തിൽ കാരറ്റിന് കാണാനിടയായിട്ടുണ്ടെന്നും എന്നാൽ തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആൻഡി പ്രതികരിച്ചു. ഏറെ പ്രയാസപ്പെട്ടാണ് കാരറ്റിനെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കാരറ്റിനെ കൈയ്യിൽ പിടിച്ച് ആൻഡി നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. കാരറ്റിന് ഏകദേശം 20 വയസുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. തടാകത്തിലേക്ക് 15 വർഷത്തിന് മുമ്പാണ് കാരറ്റ് എത്തിപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പലരും നിരവധി തവണ കാരറ്റിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഒടുവിൽ മിടുക്കനായ ആൻഡി ഹാക്കറ്റിനാണ് കാരറ്റിനെ ലഭിച്ചത്.
കണ്ടെത്തിയതിൽ വെച്ച് ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ്ഫിഷിനെ കിട്ടിയതിന് ശേഷം നിരവധി ഫോട്ടോകൾ സ്വന്തമാക്കിയതിന് പിന്നാലെ കാരറ്റിനെ അതേ തടാകത്തിൽ തന്നെ അദ്ദേഹം തുറന്നുവിടുകയും ചെയ്തു.
Comments