നാപ്പിയർ: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ നിർണ്ണായക മത്സരത്തിൽ ന്യൂസിലാന്റിന് ഭേദപ്പെട്ട സ്‌കോർ. 160 റൺസാണ് കിവീസ് നേടിയത്. മുൻനിരയിൽ ഓപ്പണർ ഡെവൺ കോൺവോയിയുടെ 59 റൺസും മദ്ധ്യനിരയിൽ ഗ്ലെൻ ഫിലിപ്‌സിന്റെ 54 റൺസുമാണ് ന്യൂസിലാന്റിനെ 2ന് 146ൽ എത്തിച്ചത് . അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ നടത്തിയ ആക്രമണത്തിൽ കിവീസ് 9ന് 149 എന്ന നിലയിലേക്ക് തകർന്നു. 11 റൺസിനിടെ ആറ് വിക്കറ്റാണ് ഇന്ത്യൻ പേസ് നിര വീഴ്‌ത്തിയത്. 19.4 ഓവറിൽ കീവിസിന്റെ എല്ലാവരുംപുറത്തായി.
ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജും അർഷദീപും നാല് വിക്കറ്റുകൾ വീതം പങ്കിട്ടു. ഹർഷൽ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം മഴമുടക്കിയ തിനാൽ രണ്ടാം മത്സരത്തിൽ ജയിച്ച ഇന്ത്യ1-0ന് മുന്നിലാണ്. പരമ്പര നേടാൻ ഇന്ത്യയ്‌ക്ക് ജയം അനിവാര്യമാണ്.
കിവീസിന് വേണ്ടി ബാറ്റിംഗിനിറങ്ങിയ ഫിൻ അലെൻ വീണ്ടും സ്‌കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടു. 3 റൺസിൽ അർഷദീപ് പുറത്താക്കി. മാർക് ചാപ്മാൻ 12 റൺസിനും ഡാരിൽ മിച്ചൽ 10 റൺസിനും പുറത്തായി. തുടർന്ന 17-ാം ഓവർ മുതൽ തകർന്നടിഞ്ഞ കിവീസിന്റെ മൂന്ന്‌പേർ പൂജ്യത്തിനാണ് മടങ്ങിയത്. ജെയിസം നീഷം, ആദം മിൽനെ, ഇഷ് സോധി എന്നിവരാണ് സ്‌കോർബോർഡ് തുറക്കും മുന്നേ പവലിയനിലെത്തിയത്.
മിച്ചൽ സാന്റനർ 1 റൺസിന് പുറത്തായി. വാലറ്റത്ത് ടിം സൗത്തിയും(6) ലോക്കി ഫെർഗൂസനും(2) അവസാന ഓവറിൽ നടത്തിയ ചെറുത്തു നിൽപ്പാണ് സ്‌കോർ 160ലേയ്‌ക്ക് എത്തിച്ചത്. സൗത്തിയെ അവസാന ഓവറിലെ നാലാമത്തെ പന്തിൽ ഹർലൽ പുറത്താക്കിയതോടെ കിവീസ് 160ൽ ഒതുങ്ങി.
Comments