ന്യൂഡൽഹി: ഗർഭിണിയായ നായ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.കോളേജ് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ബേസ്‌ബോൾ ബാറ്റുകൾ, മരത്തടികൾ, ഇരുമ്പ് ദണ്ഡുകൾ എന്നിവ ഉപയോഗിച്ച് താൽകാലികമായി നിർമിച്ച മുറിയിലിട്ടാണ് വിദ്യാർത്ഥികൾ നായയെ ആക്രമിച്ചത്.
അറസ്റ്റിലായവർ ഡോൺ ബോസ്‌കോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളാണെന്ന് പോലീസ് അറിയിച്ചു. സ്ഥിരമായി നായ കുരച്ച് ശല്യം ചെയ്തിരുന്നുവെന്‌നും ഈ ശബ്ദം ആരോചകമായതിനാലാണ് നായയെ തല്ലിക്കൊന്നതെന്നും വിദ്യാർത്ഥികൾ ചോദ്യം ചെയ്യുന്നതിനിടയിൽ വ്യക്തമാക്കി.
വിദ്യാർത്ഥികൾ ചേർന്ന് നായയെ അതിക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവസികൾ അജ്ഞാതർക്കെതിരെ ഡൽഹി കോടടിയിൽ പരാതി നൽകിയിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതികൾ വടികൊണ്ട് അടിക്കുകയും മരിച്ചെന്ന് ഉറപ്പായതിന് പിന്നാലെ തുറസ്സായ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു.















