ദോഹ: ലോകകപ്പ് ഫുട്ബോളിൽ കോസ്റ്ററീക്കയെ ഏകപക്ഷീയമായ 7 ഗോളുകൾക്ക് തകർത്ത് സ്പെയിൻ. വലയിൽ ഇടതടവില്ലാതെ സ്പെയിൻ ഗോളുകൾ വർഷിച്ചപ്പോൾ, പ്രതിരോധം അമ്പേ പാളി മറുപടിയില്ലാതെ കോസ്റ്ററീക്ക. ഡാനി ഒൽമോ, മാർക്കോ അസെൻസിയോ, ഫെറാൻ ടോറസ്, ഗാവി, കാർലോസ് സോളർ, ആല്വരോ മൊറാത്ത എന്നിവരാണ് സ്പെയിനിന്റെ ഗോൾ സ്കോറർമാർ.
പതിനൊന്നാം മിനിറ്റിൽ ഒൽമോയാണ് സ്പെയിനിന്റെ ആദ്യ ഗോൾ നേടിയത്. ഗാവിയുടെ പാസ് ഒൽമോ വിദഗ്ധമായി ഗോളാക്കി മാറ്റുകയായിരുന്നു. ഇരുപത്തിയൊന്നാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു. അസെൻസൊ ആയിരുന്നു സ്കോറർ. ആൽബയുടെ പാസായിരുന്നു അസെൻസോ വലയിലെത്തിച്ചത്.
കൃത്യം പത്ത് മിനിറ്റിന്റെ ഇടവേളയിൽ മൂന്നാം ഗോൾ പിറന്നു. കോസ്റ്ററീക്കൻ ഗോളി കെയ്ലർ നവാസിനെ കബളിപ്പിച്ച ഗോൾ നേടിയത് ഫ്രീ കിക്കിലൂടെ ഫെറാൻ ടോറസ് ആയിരുന്നു. ഇടവേളയിൽ 3-0 എന്ന സ്കോറിൽ സ്പെയിൻ മുന്നിലായിരുന്നു.
അൻപത്തിനാലാം മിനിറ്റിൽ രണ്ടാം ഗോളിലൂടെ ടോറസ് സ്പെയിനിന്റെ ഗോൾ നേട്ടം അഞ്ചായി ഉയർത്തി. മൊറാത്തയുടെ ഊഴമായിരുന്നു അറുപത്തി മൂന്നാം മിനിറ്റിൽ. ഇവിടെയും ഗാവിയിൽ നിന്ന് സ്വീകരിച്ച പന്തായിരുന്നു മൊറാത്ത വലയിലേക്ക് തൊടുത്തത്.
മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗാവിയുടെ ഗോൾ പിറന്നത് എഴുപത്തിയഞ്ചാം മിനിറ്റിലായിരുന്നു. മൊറാത്ത പെനാൽറ്റി ബോക്സിലേക്ക് നീട്ടി നൽകിയ പന്ത ഒരു തകർപ്പൻ ഷോട്ടിലൂടെ ഗാവി വലയിലെത്തിച്ചു. തൊണ്ണൂറാം മിനിറ്റിൽ സോളറും ആഡ് ഓൺ ടൈമിന്റെ മൂന്നാം മിനിറ്റിൽ മൊറാത്തയും വല കുലുക്കിയതോടെ, കോസ്റ്ററീക്കൻ പതനം പൂർത്തിയായി.
Comments