പറ്റ്‌ന: ബിഹാറിൽ സനാതന ധർമ്മം സ്വീകരിച്ച മുസ്ലീം യുവതിയ്‌ക്ക് നേരെ വധഭീഷണിയുമായി കുടുംബം. ഇതേ തുടർന്ന് സംരക്ഷണത്തിനായി യുവതി പോലീസിനെ സമീപിച്ചു. ഭഗൽപൂർ സ്വദേശിനി മുസ്ഖാൻ ഖാത്തൂൺ ആണ് കുടുംബാംഗങ്ങളിൽ നിന്നും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ മാസമായിരുന്നു യുവതി ഹിന്ദു മതം സ്വീകരിച്ചത്. ഭഗൽപൂർ സ്വദേശിയായ രാം കുമാറുമായി യുവതി വർഷങ്ങളായി ഇഷ്ടത്തിലായിരുന്നു. ഇക്കാര്യം യുവതിയുടെ വീട്ടിൽ അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. രാമുമായുള്ള ബന്ധം അംഗീകരിക്കാതിരുന്ന മുസ്ഖാന്റെ വീട്ടുകാർ വേറെ വിവാഹവും ഉറപ്പിച്ചു. ഇതോടെ മുസ്ഖാൻ സഹായത്തിനായി ഗോഡ്ഡ കോടതിയെ സമീപിക്കുകയായിരുന്നു.
വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ലെന്നും രാമിനൊപ്പം പോയാൽ മതിയെന്നുമായിരുന്നു പെൺകുട്ടി പറഞ്ഞത്. ഇതോടെ കോടതി മുസ്ഖാനെ രാമിനൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു. ഇതിന് ശേഷം ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു. ഇതോടെയാണ് യുവതിയുടെ ബന്ധുക്ക* വധഭീഷണിയുമായി രംഗത്ത് എത്തിയത്.
മാതാവും, പിതാവും, മാതൃസഹോദരനുമാണ് ഭീഷണിപ്പെടുത്തുന്നതെന്നാണ് പെൺകുട്ടിയുടെ പരാതി. തങ്ങൾക്കൊപ്പം വരാനാണ് അവർ പറയുന്നത്. അല്ലാത്ത പക്ഷം സ്വൈര്യമായി ജീവിക്കാൻ അനുവദിക്കില്ലെന്നും, കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തങ്ങളുടെ ജീവൻ അപകടത്തിലാണ്. അതിനാൽ സംരക്ഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.
Comments