കൊച്ചി: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. യുവതിയുടെ സുഹൃത്ത് ഡിപിംൾ ഡോളി, കൊടുങ്ങല്ലൂർ സ്വദേശികളായ നിധിൻ, സുധീപ്, വിവേക് എന്നിവരെ വിവിധയിടങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പും പൂർത്തിയായതായി അന്വേഷണ സംഘം അറിയിച്ചു.
ബലാത്സംഗം ചെയ്ത മോഡലും പ്രതികളും എത്തിയ ബാറുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയായി. അഞ്ച് ദിവസത്തേക്കാണ് നാല് പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.
വക്കാലത്ത് ഇല്ലാതെ കോടതി മുറിയിലെത്തി പ്രതിഭാഗം അഭിഭാഷകനോട് കയർത്ത ക്രിമിനൽ അഭിഭാഷകൻ അഡ്വ. ആളൂരിനോട് ബാർ കൗൺസിൽ വിശദീകരണം തേടിയിരിക്കുകയാണ്. പ്രതി ഡിംപിളിന് വേണ്ടിയാണ് ആളൂർ ഹാജരായത്. സംഭവത്തിൽ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കകം രേഖാമൂലം അറിയിക്കാനാണ് നിർദേശം. ആളൂരിനെ കൂടാതെ അഞ്ച് അഭിഭാഷകരിൽ നിന്നും ബാർ കൗൺസിൽ വിശദീകരണം തേടി.
Comments