തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിൽ ലഹരി ഉപയോഗിച്ച് എസ്എഫ്‌ഐ നേതാക്കളുടെ അഴിഞ്ഞാട്ടം. എസ് എഫ്ഐയുടെ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥും ജില്ലാ പ്രസിഡന്റ് ജോബിൻ ജോസുമാണ് ലഹരി ഉപയോഗിച്ചത്.
ലഹരി ഉപയോഗിച്ച് എസ്എഫ്ഐ നേതാക്കൾ ക്യാമ്പസിനുള്ളിൽ അഴിഞ്ഞാടുന്ന ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചു.
അടുത്തിടെ സിപിഎം നടത്തിയ ലഹരിക്കെതിരായ ബോധവത്കരണ പരിപാടിയുടെ പ്രധാനവേദിയായിരുന്നു യൂണിവേഴ്സിറ്റി കോളേജ്. ഇവിടെയാണ് എസ്എഫ്ഐ നേതാക്കൾ ലഹരി ഉപയോഗിച്ച് ആടിപ്പാടുന്നത്. കയ്യിൽ സിഗരറ്റുമായി മദ്യപരെ പോലെയാണ് എസ്എഫ്‌ഐ നേതാക്കൾ പെരുമാറുന്നത്. പാട്ടിനൊപ്പം ഉറയ്‌ക്കാത്ത ചുവടുകളുമായി നൃത്തം ചെയ്യുന്നതും ഓടി നടക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉളളത്.
ക്യാമ്പസിനുള്ളിലെ എസ്എഫ്ഐ നേതാക്കളുടെ ലഹരി ഉപയോഗം പതിവാണെന്നാണ് ഉയരുന്ന ആക്ഷേപം.
ഒക്ടോബർ രണ്ട് മുതൽ ഈ മാസം ഒന്ന് വരെയായിരുന്നു സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പെയ്ൻ. എന്നാൽ ഇത് പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് എസ്എഫ്‌ഐ നേതാക്കളുടെ പെരുമാറ്റം. വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാലയങ്ങളും ലഹരിമുക്തമാക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ എസ്എഫ്‌ഐ നേതാക്കൾ തന്നെ ലഹരി ഉപയോഗിച്ച് അഴിഞ്ഞാടുകയാണ് ചെയ്യുന്നത്.
ഒക്ടോബർ രണ്ട് മുതൽ ഈ മാസം ഒന്ന് വരെയായിരുന്നു സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പെയ്ൻ. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഉൾപ്പെടെയുളള സംഘടനകൾ ഈ ക്യാമ്പെയ്നിന്റെ ഭാഗമാകുകയും എസ്എഫ്ഐ സ്വന്തം നിലയിൽ ക്യാമ്പസുകളിൽ ക്യാമ്പെയ്ൻ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കൈയ്യിൽ സിഗരറ്റുമായി പരസ്യമായി ലഹരി ഉപയോഗിച്ചവരെപ്പോലെ ആടിപ്പാടുന്ന ജില്ലാ നേതാക്കളുടെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.
തലശ്ശേരി വീനസ് കോർണറിലെ ഇരട്ടക്കൊലപാതകത്തിൽ സിപിഎം ബന്ധം വെളിപ്പെട്ടതിന് പിന്നാലെയാണ് ലഹരി ഉപയോഗത്തിലെ എസ്എഫ്ഐ ഇടപെടലും സർക്കാരിന്റെ പൊള്ളത്തരങ്ങളും മറനീക്കി പുറത്തുവരുന്നത്.
Comments