കൊൽക്കത്ത: വിവാഹ ആഘോഷങ്ങൾക്ക് നേരെ ക്രൂഡ് ബോംബ് ആക്രമണം. പൊട്ടിത്തെറിയിൽ നാല് പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസിലാണ് സംഭവം. വിവാഹ ചടങ്ങുകൾ നടക്കുന്ന വേദിയിൽ ഉച്ചത്തിൽ പാട്ടുവെച്ചതിനെ തുടർന്ന് തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്രൂഡ് ബോംബ് ആക്രമണമുണ്ടായത്.
സഞ്ജയ് സിംഗ് (32), മുഹമ്മദ് ആഷിഫ് (24), വാസിം അക്തർ (30), രാജ അൻസാരി (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പിറ്റേന്ന് രാവിലെ തന്നെ പോലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം നോർത്ത് 24 പർഗനാസിലെ ഒരു ഉദ്യാനത്തിൽ നിന്നും ക്രൂഡ് ബോംബുകൾ കണ്ടെത്തി. പ്ലാസ്റ്റിക് ബാഗിൽ നിറച്ച നിലയിലായിരുന്നു ബോംബുകൾ സൂക്ഷിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ക്രൂഡ് ബോംബുകൾ കണ്ടെടുക്കുന്നതും പൊട്ടിത്തെറിയിൽ ആളുകൾക്ക് പരിക്കേൽക്കുന്നതും പതിവാണ്.
Comments