കാബൂൾ : വ്യഭിചാരം, കവർച്ച, സ്വവർഗ ലൈംഗികത’ എന്നിവയുടെ പേരിൽ സോക്കർ സ്റ്റേഡിയത്തിൽ ആളുകൾക്ക് താലിബാന്റെ പ്രാകൃത ശിക്ഷ . കിഴക്കൻ ലോഗർ പ്രവിശ്യയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ചാണ് മൂന്ന് സ്ത്രീകളുൾപ്പെടെ 14 പേരടങ്ങുന്ന സംഘത്തെ മർദ്ദിച്ചത്. “വ്യഭിചാരം, കവർച്ച, സ്വവർഗ്ഗ ലൈംഗികത എന്നിവയുൾപ്പെടെയുള്ള” പാപങ്ങൾക്ക് അവർ ശിക്ഷിക്കപ്പെടുകയാണെന്നും, ശരീഅത്ത് നിയമമാണ് ശരിയെന്നും താലിബാൻ പ്രതികരിച്ചു.
മുസ്ലിം മത പണ്ഡിതന്മാരും അധികാരികളുമാണ് ശിക്ഷ തീരുമാനിച്ചതെന്നും ,രാജ്യത്തുടനീളം “ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നും താലിബാൻ പ്രസ്താവനയിൽ പറയുന്നു.വടക്കൻ തഖർ പ്രവിശ്യയിൽ 19 പേർക്ക് സമാനമായ രീതിയിൽ ചാട്ടവാറടിയേറ്റെന്ന റിപ്പോർട്ടുകൾക്ക് ശേഷം ഈ മാസം നടക്കുന്ന രണ്ടാമത്തെ ശിക്ഷാനടപടിയാണിത്.
സ്ത്രീകളെ പരസ്യമായി ചാട്ടയ്ക്കടിക്കുന്നത് ഇസ്ലാമിലെ വിശുദ്ധമായ ശിക്ഷാ രീതിയാണെന്ന് അഫ്ഗാൻ സർക്കാർ വക്താവും താലിബാൻ ഭീകരനുമായ സൈബുള്ള മുജാഹിദ് പറഞ്ഞിരുന്നു . അതിനു പിന്നാലെയാണ് സ്ത്രീകൾ അടക്കമുള്ളവരെ ശിക്ഷിച്ചത് . ഐക്യരാഷ്ട്ര സഭയുടെ നിലപാട് ഇസ്ലാമിക നിയമസ്ഥാപനങ്ങൾക്ക് എതിരാണ്. അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണെന്നും താലിബാൻ വക്താവ് പറഞ്ഞു.
Comments