ഖത്തർ: കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ അമേരിക്കയോട് പരാജയപ്പെട്ടതിന് പിന്നാലെ ഇറാനിൽ വലിയ ആഘോഷ പരിപാടികളുമായി ജനങ്ങൾ. തങ്ങളുടെ ദേശീയ ഫുട്‌ബോൾ ടീം പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ ജനങ്ങൾ ആഘോഷമായി തെരുവിലിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലോകകപ്പിൽ ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് യുഎസ് പ്രീക്വാർട്ടർ പ്രവേശനം നേടിയത്. അവസാന മത്സരം പരാജയപ്പെട്ടതോടെ മൂന്ന് പോയിന്റുള്ള ഇറാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇറാനിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഇറാൻ ടീമും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യമത്സരത്തിൽ ഇറാൻ ടീം ദേശീയഗാനം ആലപിക്കാൻ തയ്യാറായില്ല.
Iran is a country where people are very passionate about football. Now they are out in the streets in the city of Sanandaj & celebrate the loss of their football team against US.
They don’t want the government use sport to normalize its murderous regime.pic.twitter.com/EMh8mREsQn pic.twitter.com/MqpxQZqT20— Masih Alinejad 🏳️ (@AlinejadMasih) November 29, 2022
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിയൻ പോലീസ് പിടികൂടിയ 22കാരിയായ മഹ്‌സ അമിനി കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെയാണ് ഇറാനിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. 300ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ലോകകപ്പിൽ ഇറാൻ മത്സരിച്ച വേദികളും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളും ജനങ്ങൾ ഗാലറികളിൽ ഉയർത്തിയിരുന്നു.
Comments