തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണത്തിൽ വെളിപ്പെടുത്തലുകളുമായി സമരാനുകൂലികൾ ഗുരുതരമായി പരിക്കേൽപ്പിച്ച എസ്‌ഐ ലിജോ പി മാണി.സിമന്റ് കട്ട എറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമായിരുന്നുവെന്നും എസ്‌ഐ ആരോപിച്ചു.
പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തടയാൻ സമരാനുകൂലികൾ ഒരു മണിക്കൂർ സ്‌റ്റേഷൻ ഉപരോധിച്ചെന്നും എസ്‌ഐ വെളിപ്പെടുത്തി. അടിയന്തരശസ്ത്രക്രിയയ്‌ക്ക് ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് എസ്‌ഐ ലിജോ പി മാണി.
സമരക്കാരോട് അനുനയത്തിൽ താൻ സംസാരിച്ചുവെങ്കിലും അയഞ്ഞില്ല. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ല.ആംബുലൻസുകൾ തടഞ്ഞുവെന്ന് എസ്‌ഐ കുറ്റപ്പെടുത്തി.വിഴിഞ്ഞം സംഘർഷത്തിൽ 36 പോലീസുകാർക്കാണ് പരിക്കേറ്റത്. നിരവധി വാഹനങ്ങളും സമരക്കാർ തകർത്തിരുന്നു. 3000 പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്.
Comments