എറണാകുളം : സംസ്ഥാനത്ത് പുതിയതായി എയ്ഡ്‌സ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവ്. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പുതുതായി രോഗം ബാധിക്കുന്നവരിൽ ഏറെയും യുവാക്കളാണെന്നാണ് റിപ്പോർട്ടുകൾ.
2011ൽ 2160 പേർക്കാണ് പുതിയതായി എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 2021ൽ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 866 ആയി കുറഞ്ഞു. എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ 81 ശതമാനം കുറവുണ്ടായി. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന എച്ച് ഐ വി പോസറ്റീവ് കേസുകളിൽ വലിയ കുറവുണ്ടായതായാണ് ഐ സി എം ആറിന്റെയും നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെയും കണക്കുകൾ.
യുവാക്കളിൽ രോഗം സ്ഥിരീകരിക്കുന്നതിന്റെ കാരണമായി ചുണ്ടിക്കാണിക്കുന്നതിൽ ഒന്ന് ലഹരി ഉപയോഗം വർദ്ധിച്ചതാണ്. ഇതിന് പുറമെ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നതിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. രോഗികളുടെ ആയുർദൈർഘ്യത്തിലും വർദ്ധവുണ്ടായതായാണ് കണക്കുകൾ.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോഴിക്കോട് ജില്ലയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിലെ സാഹചര്യത്തിൽ 2026 ഓടെ കേരളത്തിൽ പുതിയ എയ്ഡ്‌സ് രോഗം ഇല്ലാതാക്കുകയെന്നതാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
Comments