ഗുവാഹട്ടി:അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കി അസം സർക്കാർ. നുഴഞ്ഞു കയറ്റനീക്കങ്ങൾ ശക്തമായ അതിർത്തിമേഖലകളിൽ കമാന്റോകളെ വിന്യസിക്കാനാണ് തീരുമാനം. 5 ബറ്റാലിയൻ വിദഗ്ധ പരിശീലനം നേടിയ കമാന്റോ സംഘമാണ് അസം അതിർത്തികളിലേയ്ക്ക് നിയോഗിക്കപ്പെടുന്നത്.
അസമിലെ നാരംഗി സൈനിക കേന്ദ്രത്തിൽ പരിശീലനം ആരംഭിച്ചതായി സൈന്യം അറിയിച്ചു. അസം പോലീസ് മേധാവി ഭാസ്ക്കർ ജ്യോതി മഹന്തയാണ് പോലീസ് സേനയുടെ കരുത്ത് വർദ്ധിപ്പിക്കാനെുത്ത തീരുമാനം പുറത്തുവിട്ടത്.
അസം പോലീസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് കമാന്റോ പരിശീലനം നൽകുന്നത് സൈന്യമായിരിക്കും. അതിർത്തിയിലെ നുഴഞ്ഞുകയറ്റവും ഭീകരതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഏത് സാഹചര്യവും നേരിടാൻ കരുത്തുള്ളവരെ തയ്യാറാ ക്കലാണ് ലക്ഷ്യം.
സമീപകാലത്ത് മേഘാലയ-അസം അതിർത്തിയിൽ നടന്ന സംഘർഷം രാജ്യസുരക്ഷാ ദൃഷ്ടിയിലും ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് കാണുന്നത്. അതിർത്തി മേഖലയിലെ നി്സ്സാര വിഷയങ്ങൾ പോലും കലാപമാക്കി മാറ്റുന്നത് ഭീകരരാണ്. വിവിധ സംസ്ഥാനങ്ങളുമായും ബംഗ്ലാദേശുമായും അസം അതിർത്തി പങ്കിടുന്നുണ്ട്.
Comments