ബംഗളൂരു : മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി മുഹമ്മദ് ഷാരിഖിന്റെ വിവരങ്ങൾ പുറത്ത്. യുഎപിഎ ചുമത്തിയാണ് ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഇയാൾ തീവ്രവാദത്തിലേക്ക് വരാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരിഖിന്റെ കുടുംബം.
സ്വർഗത്തിൽ ചെന്ന് 72 ഹൂറിമാരെ കാണാൻ വേണ്ടിയാണ് അവൻ ഈ പാത സ്വീകരിച്ചത് എന്ന് ഷാരിഖിന്റെ കുടുംബാംഗം പറഞ്ഞു. സ്വർഗത്തിലെത്തിയാൽ ഹൂറിമാരെ കാണാമെന്നും അതാണ് തന്റെ ശരിക്കുമുള്ള ലോകമെന്നും ഷാരിഖ് പറയുമായിരുന്നു. അള്ളാഹുവും നമാസും മാത്രമായിരുന്നു അവന്റെ ലോകം. വീട്ടിലെ സ്ത്രീകളെ മുഴുവൻ അവൻ ഭീഷണിപ്പെടുത്തുമായിരുന്നു. സിനിമ കാണാനോ പാട്ട് കേൾക്കാനോ ഒരുങ്ങി നടക്കാനോ ആരെയും അനുവദിക്കാറില്ല., ഹിന്ദുക്കളുമായി അടുപ്പം പാടില്ല എന്ന നിർദ്ദേശവുമുണ്ടായിരുന്നു.
ഷാരിഖ് സിനിമകളും പാട്ടുകളും കാണുമായിരുന്നു, പക്ഷേ വീട്ടിലെ സ്ത്രീകളെ അങ്ങനെ ചെയ്യാൻ ഒരിക്കലും അനുവദിച്ചില്ല. അള്ളാഹു തന്റെ എല്ലാം ആണെന്നും ജന്നത്ത് തന്റെ ഏക സ്വർഗീയ ലോകമാണെന്നും അവൻ വിശ്വസിച്ചിരുന്നു. ദിവസം അഞ്ച് നേരം നിസ്‌കരിക്കുന്ന യഥാർത്ഥ മുസ്ലീമായിരുന്നു ഷാരിഖ്. താടി വളർത്തുന്നത് ശീലമാണ്. സ്വർഗ്ഗം ലഭിക്കാൻ വേണ്ടി ഒരു പ്രത്യേക കാര്യം ചെയ്യാൻ പോകുകയാണെന്ന് ഷാരിഖ് ഇടയ്‌ക്കിടെ പറയുമായിരുന്നു. എന്നാൽ ഇത്തരം അക്രമങ്ങൾ ചെയ്യുമെന്ന് തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.
ഭീകരാക്രമണം നടത്തിയ ഷാരിഖിനെ ഇവർ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഈ സംഭവം തങ്ങൾക്ക് നാണക്കേടുണ്ടാക്കിയെന്നാണ് അവർ പറഞ്ഞത്. ഇപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. നാട്ടുകാരുടെ മുഖത്ത് നോക്കാൻ പോലും സാധിക്കുന്നില്ല. മനുഷ്യനെ കൊല്ലാൻ ഇസ്ലാം ആരെയും പഠിപ്പിക്കുന്നില്ല. അതൊരു കുറ്റമാണ്. ചില മതഭ്രാന്തിന്റെ സ്വാധീനത്തിലാണ് അദ്ദേഹം ഇത് ചെയ്തതെന്ന് ഞാൻ കരുതുന്നു.
അവന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കാണിച്ചുതന്നിരുന്നു. പോലീസിന് അവനെ അവിടെ വെച്ച് തന്നെ വെടിവെച്ച് കൊല്ലാമായിരുന്നു. അതിന് പകരം പോലീസുകാർ ഷാരിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐഎസ് ഭീകരനായ അബ്ദുൾ മതീനുമായി ഷാരിഖിന് ബന്ധമുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ ഇത്തരത്തിൽ അവർ ആക്രമണം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നും കുടുംബാംഗം കൂട്ടിച്ചേർത്തു.
മൂന്ന് മാസം മുൻപാണ് ഷാരിഖിന്റെ അച്ഛൻ മരിച്ചത്. അന്ന് മുതൽ ഇവരാണ് അച്ഛന്റെ കട ഏറ്റെടുത്ത് നടത്തുന്നത്.
Comments