ലോകകപ്പ് ആവേശത്തിലാണ് ലോകം മുഴുവനും. പന്തിനു പുറകെ ഇഷ്ടടീമും താരങ്ങളും ഓടി ഗോളാക്കി മാറ്റുന്നത് എന്തൊരു ആവേശത്തോടെയാണ് എല്ലാവരും കാണുന്നത്. കളി നടക്കുന്ന 90 മിനിറ്റും ശ്വാസമടക്കി പിടിച്ച് ഓരോ കളിക്കാരന്റെയും നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
എന്നാൽ ഇവർ ഓരോരുത്തരും മത്സരം നടക്കുന്ന ആ ഒന്നരമണിക്കൂർ എത്ര ദൂരം ഓടുമെന്ന് അറിയാമോ? ഒന്നും രണ്ടുമല്ല പ്രീമിയർ ലീഗ് കളിക്കാർ ശരാശരി 10 മുതൽ 11 കിലോമീറ്റർ വരെ ഓടേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഒരു കളിക്കാരൻ ഒറ്റ മാച്ചിൽ എട്ടിലേറെ കിലോമീറ്ററാണ് ഓടിത്തീർക്കുന്നത്. സെൻട്രൽ മിഡ്ഫീൽഡ് കളിക്കാർക്കാണ് ഏറ്റവും കൂടുതൽ ഓടേണ്ടി വരിക. 11.2 കിമി വരും ഇത്. വിംഗേഴ്സ് 10.1 കിലോമീറ്ററും, സ്ട്രൈക്കർമാർ 9.5 കിലോമീറ്ററും, സെൻട്രൽ ഡിഫൻഡർമാർ 9.4 കിലോമീറ്ററും, ഗോൾകീപ്പർ 4.3 കിലോമീറ്ററും ഒരു മാച്ചിൽ ഓടുന്നു.
എങ്ങനെയാണ് കളിക്കാരുടെ ഓട്ടം അളക്കുന്നത് ?
കളിക്കാരുടെ ഓട്ടവും ബോൾ ട്രാക്കിംഗിനുമായി ഇലക്ട്രോണിക് പെർഫോമൻസ് ആന്റ് ട്രാക്കിംഗ് സിസ്റ്റമാണ് ഫിഫ ഉപയോഗിക്കുന്നത്. പ്രീമിയർ ലീഗിൽ ആർസിനലും ലിവർപൂളും മിസൈൽ ട്രാക്കിംഗ് ടെക്നോളജി പോലുള്ള അതിനൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുക. ഇതിലൂടെ ഓരോ കളിക്കാരനും ഓടിത്തീർത്ത ദൂരം അളക്കാനാകുന്നു.
Comments