ദോഹ: മുൻ ചാമ്പ്യന്മാരുടെ ആക്രമണങ്ങളെ പ്രത്യാക്രമണങ്ങളിലൂടെ നേരിട്ട മൊറോക്കോ പെനാൽറ്റി ഷൂട്ടൗട്ടിൽ വൻ അട്ടിമറിയോടെ ക്വാർട്ടറിൽ. 3-0നാണ് മൊറോക്കോ പെനാൽറ്റി ഷൂട്ടൗട്ടിൽ പോരാടി നേടിയത്.
മൊറോക്കോയ്‌ക്കായി സാബിരിയും സിയേച്ചും ഹക്കീമിയും ഗോളുകൾ നേടിയപ്പോൾ ബെനൗന്റെ ഷോട്ട് പാഴായി. ഏവരേയും ഞെട്ടിച്ച് ഒരു ഗോൾ പോലും വലയിലെത്തി ക്കാനാകാതെ സ്പാനിഷ് നിര നാണം കെട്ടു. സരാബിയയും സോലേറും ബോസ്‌ക്വറ്റ്‌സും ഷോട്ടുകൾ പാഴാക്കിയതോടെ ഗ്യാലറികളിൽ നിന്നും സ്പാനിഷ് കരച്ചിലാണുയർന്നത്.
ഇതുപോലൊരു പരിശ്രമം മൊറോക്കൻ നിര ഇന്നുവരെ നടത്തിയിരിക്കില്ല. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നീലനിറത്തിലിറങ്ങിയ കാളക്കൂറ്റന്മാരെ ചെമ്പട്ടുടുത്ത മൊറോക്കോ നിര പലതും പഠിപ്പിച്ചു. മൊറക്കൻ നിര നടത്തിയത് അവിസ്മരണീയ പോരാട്ടം തന്നെയായിരുന്നു. ആദ്യമായി ഒരു ലോകകപ്പിൽ അവസാന 16ൽ പോരാടുന്ന ഒരു പരിചയക്കുറവും മൊറോക്കൻ നിര കാണിച്ചില്ല.
പാസുകളിലൂടെ കളം നിറഞ്ഞ സ്പാനിഷ് കാളക്കൂറ്റന്മാർക്കെതിരെ പന്ത് കാലിൽ കിട്ടിയ പ്പോഴൊക്കെ മൊറോക്കൻ നിര ഷോട്ടുതിർത്ത് ആക്രമണം നടത്തിയിട്ടും ഭാഗ്യം കനിഞ്ഞില്ല. നിശ്ചിത സമയത്ത് ഗോളടിക്കാനാകാതെ പിരിഞ്ഞപ്പോൾ അമ്പരന്നത് സ്പാനിഷ് ആരാധകർ തന്നെ. ഫൗളുകൾ പലതവണ കണ്ടെങ്കിലും മഞ്ഞകാർഡ് രണ്ടിലൊതുങ്ങി. 3-3-4-1 ഫോർമാറ്റിൽ നീങ്ങിയ സ്‌പെയിനെതിരെ അതേ ക്രമത്തിൽ പോരാളികളെ അണിനിര ത്തിയാണ് മൊറോക്കയും പ്രീക്വാർട്ടർ പോരാട്ടം നടത്തിയത്.
ഫെറാൻ ടോറസും അസെൻസിയോയും ഒൽമോയും മുന്നേറ്റ നിരയിൽ മൊറോക്കോ കളത്തിൽ പാഞ്ഞുകയറിയപ്പോൾ 94-ാം മിനിറ്റിൽ ഒൽമോ നടത്തിയ ഒറ്റയാൾ മുന്നേറ്റവും 115-ാം മിനിറ്റിൽ ഗോളെന്നുറച്ച ചദാരയുടെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തുപോയതും സ്പാനിഷ് ആരാധകരെ മരവിപ്പിച്ചു കളഞ്ഞു.
അതേസമയം മൊറോയ്‌ക്കോയ്‌ക്കായി ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ടീമായും നടത്തിയ അതിവേഗ നീക്കങ്ങളെല്ലാം സ്പാനിഷ് പ്രതിരോധത്തിൽ തട്ടി തകർന്നു. ബൗഫോളും നെസ്‌റിയും സിയാച്ചും മൊറോക്കോയ്‌ക്കായി മുൻനിരപോരാളികളായി കടന്നുകയറുകയായിരുന്നു. ഇവർക്ക് പന്തെത്തിച്ച് അമള്ളയും അംമ്രാബാതും ഒനാഹിയും സ്പാനിഷ് പ്രതിരോധത്തെ പല തവണ പരീക്ഷിച്ചും കളം നിറഞ്ഞു.
Comments