തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ പ്രതിരോധ കുത്തി വയ്പ്പിൽ പ്രതിസന്ധിയില്ലെന്ന് മന്ത്രി ജെ.ചിഞ്ചു റാണി. പേവിഷ പ്രതിരോധ കുത്തി വയ്പ്പ് നടന്നു കൊണ്ടിരിക്കുകയാണ്. പ്രതിരോധ വാക്സിൻ നൽകുന്നതിനുള്ള എല്ലാ നടപടികളും എടുത്തു കഴിഞ്ഞു. കുത്തി വയ്പ്പ് നൽകിയ തെരുവ് നായ്‌ക്കളിൽ ചിപ്പുകൾ ഘടിപ്പിക്കുന്നത് മൃഗ സംരക്ഷണ വകുപ്പിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
‘പേവിഷ പ്രതിരോധ കുത്തി വയ്പ്പ് തുടരുകയാണ്. സെപ്റ്റംബര്‍ 20 മുതല്‍ 11,661 തെരുവ് നായ്‌ക്കള്‍ക്ക് പേവിഷ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. വളര്‍ത്തു നായ്‌ക്കളുടെ കുത്തിവെപ്പ് ഫലപ്രദമായി. സംസ്ഥാനത്ത് 18 എബിസി സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ഇത് 37 ആക്കാന്‍ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ കോർപ്പറേഷനിലും വന്ധ്യംകരണ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് തലത്തില്‍ 1014 തെരുവുനായകളെ വന്ധ്യംകരണം നടത്തി’.
‘തെരുവു നായകളെ പിടിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. സംസ്ഥാനത്ത് 506 ഡോഗ് ക്യാച്ചര്‍മാര്‍ക്ക് പരിശീലനം നല്‍കി. കൂടാതെ അഞ്ഞൂറോളം പേർക്ക് പരിശീലനം നൽകി വരികയാണ്. പ്രതിരോധ കുത്തി വയ്പ്പെടുത്ത ചെയ്യുന്ന തെരുവ് നായ്‌ക്കള്‍ക്ക് ചിപ്പുകള്‍ ഘടിപ്പിക്കുന്നത് പരിഗണിക്കുന്നുണ്ട്’. സംസ്ഥാനത്ത് തെരുവു നായയുടെ കടിയേറ്റ് 24 മരണം സംഭവിച്ചിട്ടുണ്ടെന്നും, ഇതില്‍ അറ് പേരാണ് വാക്‌സിന്‍ എടുത്തിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Comments