അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്ത് വരുമ്പോൾ ബിജെപി തുടർഭരണം നേടുമെന്ന് പ്രവചിച്ച് ഹാർദിക് പട്ടേൽ. ഞങ്ങൾ തീർച്ചയായും സർക്കാർ രൂപീകരണത്തിന് പോവുകയാണ് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
ഗുജറാത്തിൽ ബിജെപി ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റിയതായി വിരാംഗ് മണ്ഡലത്തിലെ സ്ഥാനാർത്ഥി കൂടിയായ അദ്ദേഹം പറഞ്ഞു. 135-145 സീറ്റുകൾ വരെ നേടി ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 20 വർഷമായി ഇവിടെ കലാപങ്ങളോ തീവ്രവാദി ആക്രമണങ്ങളോ ഉണ്ടായിട്ടില്ല. ബിജെപി അവരുടെ പ്രതീക്ഷകൾ നിറവേറ്റിയെന്ന് ജനങ്ങൾക്ക് അറിയാം. മികച്ച ഭരണം നടത്തുകയും ഈ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്തു. ബിജെപിക്ക് കീഴിൽ തങ്ങളുടെ ഭാവി സുരക്ഷിതമായിരിക്കുമെന്ന് അറിയുന്നതിനാൽ അവർ താമരയ്‌ക്ക് വോട്ട് നൽകിയെന്ന് ഹാർദിക് പറഞ്ഞു.
151 സീറ്റുകളിൽ ബിജെപിയും 20 സീറ്റിൽ കോൺഗ്രസും 9 സീറ്റിൽ ആംആദ്മിയുമാണ് ലീഡ് ചെയ്യുന്നത്.വിരാംഗ് മണ്ഡലത്തിൽ ശക്തമായ മത്സരമാണ് ഹാർദിക് പട്ടേൽ കാഴ്ച വച്ചത്. കോൺഗ്രസിൽ നിന്ന് അടുത്തിടെയാണ് ഹാർദിക് ബിജെപിയിലെത്തിയത്.
Comments