തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിലേക്ക് മൃഗങ്ങളെ എത്തിക്കുന്നതും പരിപാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പല്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്ത് നിർമ്മാണത്തിനും ചുറ്റുമതിൽ നിർമ്മാണത്തിനുമായി 42.90 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു. ഇതിലേക്ക് എത്ര കന്നുകാലികളെ നൽകി എന്ന് റോജി എം ജോൺ വിവരാവകാശ രേഖയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ജെ ചിഞ്ചുറാണി ഇക്കാര്യം അറിയിച്ചത്.
ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിർമ്മാണം മൃഗ സംരക്ഷണ വകുപ്പിന്റെ എന്തെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തിയാണോ? കന്നുകാലികളെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തിയാണോ നൽകിയിരിക്കുന്നത് ? ഉണ്ടെങ്കിൽ ഏതൊക്കെ ഇനത്തിനെയാണ് നൽകിയത്? ക്ലിഫ് ഹൗസിലെ കന്നുകാലി പരിപാലനത്തിന് മൃഗസംരക്ഷണ വകുപ്പിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടോ ? ഉണ്ടെങ്കിൽ ഏത് ഓഫീസിനാണ് ചുമതല നൽകിയത്? എന്തൊക്കെ സേവനങ്ങളാണ് നൽകുന്നത് ? എന്നിവയായിരുന്നു റോജി എം ജോണിന്റെ ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾക്ക് മറുപടിയായാണ് ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിലേക്ക് കന്നുകാലികളെ എത്തിക്കുന്നത് മൃഗസംരക്ഷണ വകുപ്പല്ലെന്ന് മന്ത്രി വ്യക്തമാക്കിയത്
Comments