അഫ്താബിനെ തൂക്കിക്കൊല്ലണം; അവൻ അനുഭവിക്കണമെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കർ; ഡേറ്റിംഗ് ആപ്പുകൾ കെണികളാണെന്നും നിരീക്ഷിക്കണമെന്നും പിതാവ് 
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്താബിനെ തൂക്കിക്കൊല്ലണം; അവൻ അനുഭവിക്കണമെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കർ; ഡേറ്റിംഗ് ആപ്പുകൾ കെണികളാണെന്നും നിരീക്ഷിക്കണമെന്നും പിതാവ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 03:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ശ്രദ്ധ വാൽക്കർ കൊലപാതകത്തിൽ പ്രതി അഫ്താബ് പൂനെവാലയ്‌ക്ക് വധശിക്ഷ നൽകണമെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കർ. അഫ്താബിന്റെ കുടുംബാംഗങ്ങൾക്കെതിരെ അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഡൽഹി പോലീസും തന്റെ മകൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ശ്രദ്ധയുടെ പിതാവ് പറഞ്ഞു. കൊലപാതക വിവരം പുറത്തുവന്നതിന് ശേഷം ആദ്യമായാണ് ശ്രദ്ധയുടെ കുടുംബം പരസ്യ പ്രതികരണത്തിന് തയ്യാറായത്.

ശ്രദ്ധയെ ഇത്രമാത്രം ഉപദ്രവിച്ചിരുന്നുവെന്ന കാര്യം അഫ്താബിന്റെ വീട്ടുകാർക്കും അറിയാമായിരുന്നുവെന്നാണ് കരുതുന്നത്. തന്റെ മകളെ എത്ര നിഷ്ഠൂരമായാണോ കൊന്നത് അതേ രീതിയിൽ തന്നെ അഫ്താബിനെ ഒരു പാഠം പഠിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ശ്രദ്ധയ്‌ക്ക് സംഭവിച്ചത് ഇനിയൊരാൾക്കും വന്നുചേരരുത്. തന്റെ മകളുടെ വിധി തന്നെയായിരിക്കണം അഫ്താബിന് ലഭിക്കേണ്ടത്. അവനെ തൂക്കിക്കൊല്ലണമെന്നും പിതാവ് പ്രതികരിച്ചു.

ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാവർക്കുമെതിരെയും അന്വേഷണം നടത്തണം. പ്രതിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്വേഷണത്തിന് വിധേയരാകണം. അഫ്താബിന്റെ പിതാവ്, മാതാവ്, സഹോദരൻ എന്നിവരെ ചോദ്യം ചെയ്യണം. അവർ ഏതെങ്കിലും രീതിയിൽ കുറ്റകൃത്യത്തിൽ പങ്കാളിയായിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കണം. കുറ്റപത്രത്തിൽ അഫ്താബിന്റെ വീട്ടുകാരെയും ഉൾപ്പെടുത്തണമെന്നും ശ്രദ്ധയുടെ പിതാവ് ആവശ്യപ്പെട്ടു.

ഡേറ്റിംഗ് ആപ്പ് കാരണമാണ് ശ്രദ്ധ അഫ്താബുമായി പരിചയത്തിലായത്. അതിനാൽ എല്ലാ ഡേറ്റിംഗ് ആപ്പുകളും നിരീക്ഷണത്തിന് വിധേയമാക്കണം. ഇത്തരം ആപ്പുകളിൽ കുറ്റവാളികളും ഭീകരരുമടക്കം ഒളിഞ്ഞിരിപ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് രാവിലെയായിരുന്നു മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിനെ വികാസ് വാൽക്കർ നേരിട്ട് കണ്ടത്. മുംബൈയിൽ ഫഡ്നാവിസിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. വികാസ് വാൽക്കറിന് നീതി ലഭിക്കുമെന്ന് ഫഡ്‌നാവിസ് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

ശ്രദ്ധ വാൽക്കർ എന്ന യുവതിയെ ലിവിങ് ടുഗെതർ പങ്കാളിയായ അഫ്താബ് അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് മാസത്തിൽ ശ്രദ്ധയെ കൊന്ന അഫ്താബ് അവളെ 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് ഡൽഹിയിലെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയുമായിരുന്നു. മാസങ്ങൾക്ക് ശേഷം കൊലപാതക വിവരം പുറത്തുവന്നതോടെ പ്രതി അഫ്താബിനെ പോലീസ് പിടികൂടി. നിലവിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതി.

Tags: murder caseSHRADDHA WALKARVikas Walkar
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies