തിരുവനന്തപുരം: കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് താമസം മാറ്റാൻ ഒരുങ്ങി ഡിവൈഎഫ്‌ഐ നേതാവിന്റെ പീഡനത്തിന് ഇരയായ മലയൻകീഴ് സ്വദേശിനി. പോണ്ടിച്ചേരിയിലെ മുത്തശ്ശിയുടെ വീട്ടിൽ താമസിക്കാനാണ് തീരുമാനം. തിങ്കളാഴ്ച പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിടും.
നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കുട്ടിയുള്ളത്. വലിയ മാനസിക സമ്മർദ്ദമാണ് 16 കാരി അനുഭവിക്കുന്നത് എന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് മാറുന്നത്. പോണ്ടിച്ചേരിയിലാകും തുടർ വിദ്യാഭ്യാസമെന്നും സൂചനയുണ്ട്. ഡിവൈഎഫ്‌ഐ വിളവൂർക്കൽ അദ്ധ്യക്ഷൻ ജിനേഷ് ജയനും സംഘവുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
ജിനേഷിന് ലഹരി ഇടപാട് ഉള്ളതായാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതിനാൽ കേസ് എടുക്കാൻ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
കഞ്ചാവ് ബോയ്‌സ് എന്ന പേരിൽ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിൽ പെൺകുട്ടിയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചാണ് ജിനേഷും സംഘവും പെൺകുട്ടിയെ പീഡിപ്പിച്ചത്. സമാനമായ രീതിയിൽ മറ്റ് സ്ത്രീകളെയും ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം. നിരവധി സ്ത്രീകളുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ ജിനേഷിന്റെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Comments