തൃശ്ശൂർ: ചന്തപ്പുരയിലെ ബ്യൂട്ടിപാർലറിൽ വീട്ടമ്മയും ബ്യൂട്ടീഷനും തമ്മിൽ സംഘർഷം. മകളുടെ മുടിമുറിച്ചതുമായി ബന്ധപ്പെട്ട വാക്കു തർക്കമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. സംഭവത്തിൽ ഏറിയാട്, തിരുത്തിപ്പുറം സ്വദേശിനികൾക്കെതിരെ പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു വീട്ടമ്മ മകളുമായി ബ്യൂട്ടിപാർലറിൽ എത്തിയത്. എന്നാൽ ബ്യൂട്ടീഷൻ മുടി മുറിച്ചത് വീട്ടമ്മയ്ക്ക് ഇഷ്ടമായില്ല. ഇതോടെ പണം നൽകാൻ കഴിയില്ലെന്ന് വീട്ടമ്മ അറിയിക്കുകയായിരുന്നു. ഇതോടെ ബ്യൂട്ടീനും വീട്ടമ്മയും തമ്മിൽ തർക്കം ആരംഭിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഇത് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട പരാതി പോലീസ് സ്റ്റേഷനിലുമെത്തി. ഇതോടെ ഇരുവരെയും പോലീസ് അദാലത്തിലേക്ക് വിളിച്ചുവരുത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ ഇരുവർക്കുമെതിരെ കേസ് എടുക്കുകയായിരുന്നു. സിസിടിവി പരിശോധിച്ചതിന് ശേഷമായിരുന്നു ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Comments