അഹമ്മദാബാദ് : ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി ഭൂപേന്ദ്ര പട്ടേൽ. ഗാന്ധിനഗറിലെ സെക്രട്ടേറിയറ്റ് കോപ്ലക്‌സിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രണ്ടാം തവണയാണ് പട്ടേൽ മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ, കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, തൃപുര മുഖ്യമന്ത്രി മണിക് സാഹ എന്നിവരും സന്നിഹിതരായിരുന്നു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഗുജറാത്ത് വീണ്ടും ചരിത്രം തിരുത്തിക്കുറിക്കുകയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഗുജറാത്തിൽ ജനങ്ങൾ ബിജെപിയിൽ അർപ്പിക്കുന്ന വിശ്വാസം ഈ നേട്ടത്തിലൂടെ തന്നെ വ്യക്തമായിരിക്കുന്നു. 156 സീറ്റുകളിൽ വിജയം നേടിക്കൊണ്ടാണ് സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലേറിയത്. പ്രതിപക്ഷ പാർട്ടികൾ നാണംകെട്ട തോൽവിയാണ് സംസ്ഥാനത്ത് നേരിട്ടത്.
Comments