ന്യൂഡൽഹി: പന്ത്രണ്ട് വയസുകാരനെ ബോധരഹിതനാക്കിയ ശേഷം പതിവായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്ന മദ്രസ അദ്ധ്യാപകൻ ഒളിവിൽ. ഡൽഹിയിലെ അൽ ജമീയത്തുൽ ഇസ്ലാനിയത്തുൾ അറാബിയ ഖാസിമുൽ ഉലൂം മദ്രസ അദ്ധ്യാപകൻ ഇരുപത്തിനാല് വയസുകാരനായ മുഹമ്മദ് ഇർഫാനാണ്, പോക്സോ കേസ് ഭയന്ന് ഒളിവിൽ പോയിരിക്കുന്നത്. ഇയാൾക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
പ്രകൃതിവിരുദ്ധ പീഡനം, ക്രിമിനൽ ഗൂഢാലോചന, പോക്സോയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് അദ്ധ്യാപകനെതിരെ ഡൽഹിയിലെ സരായ് രോഹിയ പോലീസ് കേസെടുത്തിരിക്കുന്നത്.
രണ്ട്- മൂന്ന് ദിവസം കൂടുമ്പോൾ പാതിരാത്രിയിൽ മുറിയിലേക്ക് വരുന്ന ഇർഫാൻ, തന്നെ അയാളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നതായി കുട്ടി പോലീസിനോട് പറഞ്ഞു. തുടർന്ന്, ബോധരഹിതനാക്കിയ ശേഷം വസ്ത്രങ്ങൾ അഴിച്ചു മാറ്റി പീഡിപ്പിക്കുമായിരുന്നു.
വിദ്യാർത്ഥി പതിവായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിരുന്നതായി മെഡിക്കൽ പരിശോധനയിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഇർഫാൻ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പോലീസിനോട് പറഞ്ഞു.
Comments