കൊച്ചി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പരിസ്ഥിതി സംരക്ഷണ പാക്ഷികാ ചരണവുമായി പരിസ്ഥിതി സംരക്ഷണ സമിതി. രാജ്യവ്യാപകമായി ‘ദേശത്തിനായി ഒരു വൃക്ഷം’ ബോധവൽക്കരണ പരിപാടിയാണ് ആരംഭിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ പര്യാവരൺ സംരക്ഷണ ഗതിവിധി വിഭാഗമാണ് യജ്ഞം ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ പരിസ്ഥിതി സംരക്ഷണ സമിതിയാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
ഈ മാസം ജില്ലാ തലങ്ങളിൽ കൂട്ടായ്മകൾ നടത്തി വീടുകളും സ്‌കൂളുകളും സ്ഥാപനങ്ങളും തൈ വളർത്തൽ കേന്ദ്രമാക്കി മാറ്റുന്ന വിപുലമായ യജ്ഞത്തിനാണ് തുടക്കമിടുന്നത്. ജനുവരി മാസം 12 വിവേകാനന്ദ ജയന്തി മുതൽ 23 സുഭാഷ് ചന്ദ്രബോസ് ജയന്തി വരെ ഫലവൃക്ഷാ രോപണ പാക്ഷികമായി ആചരിക്കാനാണ് നിർദ്ദേശം. റിപ്പബ്ലിക് ദിനത്തിൽ പൊതു പരിപാടികളും കൂട്ടായ്മകളും സംഘടിപ്പിക്കപ്പെടും.
‘ഹർ ഘർ നഴ്‌സറി ‘ എന്ന പേരിലുള്ള അഖിലേന്ത്യാ പ്രചാരണമാണ് ഓരോ വീടും തൈവളർ ത്തൽ കേന്ദ്രമെന്ന പേരിൽ കേരളത്തിൽ ആരംഭിക്കുന്നത്. ഓരോ വ്യക്തിയും കുടുംബവും സ്വന്തം വീട്ടിലും പരിസരത്തും സ്ഥലലഭ്യതയ്‌ക്കനുസരിച്ച് ഫലവൃക്ഷ-ഔഷധ സസ്യ തൈകൾ പരമാവധി മുളപ്പിക്കുക എന്നതാണ് ലക്ഷ്യം. പരമാവധി വിത്തുകളും ശേഖരിക്കലും ആരംഭിക്കും.
ആരും പണം കൊടുത്തു വൃക്ഷതൈകൾ വാങ്ങില്ലെന്ന് ഉറപ്പുവരുത്തലാണ് കൂട്ടായ്മകൾ ശ്രദ്ധിക്കുക. മറിച്ച് ഓരോ വ്യക്തിയും വീട്ടിലും പരിസരത്തുമുള്ള നിലവിൽ മുളച്ചു വന്നിരിക്കുന്ന തൈകൾ പരമാവധി ശേഖരിക്കുക എന്നതാണ് ഒരു മാസത്തെ ആദ്യ ഘട്ട പ്രവർത്തനമായി നിശ്ചയിച്ചിരിക്കുന്നത്. തുടർന്നുള്ള മാസങ്ങളിലെല്ലാം തൈകൾ മുളപ്പിക്കുന്ന ദൗത്യം ഓരോ വ്യക്തിയും കുടുംബവും സ്ഥാപനങ്ങളും ഏറ്റെടുക്കുക എന്നതാണ് പ്രവർത്തന രീതി.
തൈകൾ മുളപ്പിക്കുന്നവർ പരിസരപ്രദേശങ്ങളിൽ വിതരണം ചെയ്തുകൊണ്ടാണ് ബോധവൽ ക്കരണ യജ്ഞത്തിൽ പങ്കാളിയാകേണ്ടത്. സ്‌കൂളുകൾ വിദ്യാർത്ഥികളിലൂടേയും ഇതേ പ്രവർത്തനം ആരംഭിക്കും. പരിസ്ഥിതി സംരക്ഷണ സമിതി എല്ലാ ജില്ലകളിലും സംയോജക ന്മാരെ തീരുമാനിച്ചാണ് പ്രവർത്തനം ഏകോപിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ വിവര ങ്ങൾക്ക് 7356436991 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ദേശീയ തലത്തിൽ ഇക്കോ മിത്രം (ecomitram) ആപ്പ് വഴിയും വിവരങ്ങൾ ലഭിക്കും. അതാത് ജില്ലകളിൽ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ അതാത് സമയത്തെ പ്രവർത്തന ഏകോപനം നടക്കുമെന്നും സംഘാടകർ അറിയിച്ചു.
Comments