കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗ് 2023 എഡിഷനിലേക്കുള്ള താര ലേലം കൊച്ചിയിൽ പുരോഗമിക്കുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലക്ക് ഇംഗ്ലീഷ് താരം സാം കറനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. 18.50 കോടി രൂപയ്‌ക്കാണ് കറനെ പഞ്ചാബ് ടീമിലെത്തിച്ചത്.
ട്വന്റി 20 ലോകകപ്പിൽ സിംബാബ്വെക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച സിക്കന്ദർ റാസയെയും 50 ലക്ഷം രൂപയ്‌ക്ക് പഞ്ചാബ് സ്വന്തമാക്കി. ഒഡയൻ സ്മിത്തിനെ 50 ലക്ഷം രൂപയ്‌ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി.
17.50 കോടി രൂപയ്‌ക്കാണ് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. അജിങ്ക്യ രഹാനെ 50 ലക്ഷം രൂപയ്‌ക്ക് ചെന്നൈ സൂപ്പർ കിംഗ്സിലെത്തി. 5.75 കോടി രൂപ ചിലവാക്കി വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ജാസൻ ഹോൾഡറെ രാജസ്ഥാൻ റോയൽസ് തങ്ങളുടെ പാളയത്തിലെത്തിച്ചു. 16 കോടി രൂപയ്‌ക്കാണ് വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരാനെ ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്.
ലേലത്തിൽ ആദ്യമായി പങ്കെടുത്ത ഇംഗ്ലീഷ് താരം ജോ റൂട്ടിനെ ആരും വാങ്ങിയില്ല. ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷകീബ് അൽ ഹസനെയും ആരും വാങ്ങിയില്ല.
Comments