ന്യൂഡൽഹി : രാജ്യത്തിന്റെ പ്രധാന സേവകൻ എന്ന നിലയിൽ കടമകൾ മറക്കാത്ത വ്യക്തിയാണ് നരേന്ദ്രമോദി . ഒരമ്മയ്ക്ക് മകൻ എന്ന നിലയിൽ ചെയ്യേണ്ട കടമകൾ ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ ഔദ്യോഗിക പരിപാടികളിലേക്ക് അദ്ദേഹം മടങ്ങിയെത്തിയിരുന്നു.
പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്സ്പ്രസും മെട്രോയും സമർപ്പിക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദി പങ്കെടുത്തത് .വീഡിയോ കോൺഫറൻസിംഗ് വഴിയാണ് മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ അദ്ദേഹം പങ്കെടുത്തത് . അതുകൊണ്ട് തന്നെ ജനങ്ങളോട് ക്ഷമാപണം പറഞ്ഞാണ് പരിപാടി ആരംഭിച്ചത് .
വെർച്വൽ പ്രോഗ്രാമിൽ പ്രധാനമന്ത്രി തന്റെ അമ്മയുടെ മരണത്തെക്കുറിച്ച് നേരിട്ട് പരാമർശിച്ചില്ലെങ്കിലും. ‘എന്റെ വ്യക്തിപരമായ കാരണങ്ങളാൽ നിങ്ങളുടെ ഇടയിൽ വരാൻ കഴിയാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു’ എന്നാണ് പറഞ്ഞത് .റെയിൽവേ വികസനത്തിന്റെ വിവിധ പദ്ധതികളും നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
മറ്റ് മന്ത്രിമാർക്കും നരേന്ദ്രമോദി ഈ അവസരത്തിൽ മാതൃകയായി . ശിവഗിരി തീർഥാടന നവതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന രാജ്നാഥ് സിംഗ് ഹീരാബെന്നിന്റെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ പരിപാടികൾ റദ്ദാക്കി മടങ്ങാൻ ആഗ്രഹിച്ചതാണെന്ന് പറഞ്ഞിരുന്നു . എന്നാൽ നിശ്ചയിച്ച പരിപാടികൾ കഴിഞ്ഞ് മടങ്ങിയാൽ മതിയെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
Comments