ന്യൂഡൽഹി: 2022 വർഷത്തിൽ ബിഎസ്എഫ് പിടികൂടിയത് 22 പാകിസ്താനി മത്സ്യത്തൊഴിലാളികളെയെന്ന് റിപ്പോർട്ട്. ഭുജ് ജില്ലയിൽ നിന്ന് 79 പാക് മത്സ്യബോട്ടുകളും പിടിച്ചെടുത്തു. ഇന്ത്യ-പാകിസ്താൻ അതിർത്തിയിലുള്ള 826 കിലോ മീറ്റർ ദൂരത്തിന് കാവൽ നിൽക്കുന്നവരാണ് ഗുജറാത്തിലെ ബിഎസ്എഫ് ഉദ്യോഗസ്ഥർ.
രാജസ്ഥാനിലെ ബാർമർ മുതൽ കച്ചിലെ റൻ വരെയുള്ള മേഖലയാണിത്. 85 കിലോ മീറ്റർ തീരദേശ മേഖലയും ഇതിൽ ഉൾപ്പെടുന്നു. ഭുജ് സെക്ടറിലെ ഹരാമി നല്ല, ക്രീക്ക് മേഖലകളിൽ നിന്നാണ് പാകിസ്താനി ബോട്ടുകളും പാക് മത്സ്യത്തൊഴിലാളികളെയും ബിഎസ്എഫ് പിടികൂടിയിട്ടുള്ളത്.
ഇവരുടെ പക്കൽ നിന്നും 50 പാക്കറ്റ് ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. 250 കോടി രൂപ വിലമതിക്കുമിത്. 61 പാക്കറ്റ് ചരസും ഒപ്പം കണ്ടെടുത്തിട്ടുണ്ട്. ഇതിന് വിപണിയിൽ 2.49 കോടി രൂപ വിലമതിക്കും. കള്ളക്കടത്ത് സംഘത്തിൽ നിന്നും 12 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തതായാണ് കണക്ക്.
അതിർത്തിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് 31 പേരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 22 പേർ ഇന്ത്യക്കാരും നാല് പേർ പാകിസ്താനികളും രണ്ട് പേർ ബംഗ്ലാദേശികളുമാണ്. കൂടാതെ രണ്ട് കനേഡിയൻ പൗരന്മാരും ഒരു റോഹിഗ്യനും ഇതിൽ ഉൾപ്പെടുന്നുണ്ട്.
Comments