കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ നിന്നും പത്ത് കോടിയിലധികം വരുന്ന പണം പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്. ടിഎംസി എംഎൽഎ ജാക്കിർ ഹുസെയ്നിന്റെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. കൊൽക്കത്തയിലെ മുർഷിദാബാദിലുള്ള വസതിയിലായിരുന്നു റെയ്ഡ്.
ആകെ 10.90 കോടി രൂപ എംഎൽഎയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിലായി 28 ഇടങ്ങളിൽ ആദായനികുതി വകുപ്പ് വ്യാപക പരിശോധന നടത്തിയിരുന്നു.
അതേസമയം ഹുസെയ്നിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ പണം വ്യാപാര ആവശ്യങ്ങൾക്കായി സ്വരുക്കൂട്ടിയതാണെന്നാണ് പാർട്ടി വക്താവിന്റെ പ്രതികരണം. തൃണമൂലിൽ ചേരുന്നതിന് മുമ്പ് ഹുസെയ്നിന് ബീഡി വ്യവസായം ഉണ്ടായിരുന്നു. തൊഴിലാളികൾക്ക് വേതനം കൈയ്യിൽ തന്നെ കൊടുക്കേണ്ട വ്യവസായമാണത്. അതിന് വേണ്ടി സ്വരൂപിച്ച തുകയാകാം ആദായനികുതി വകുപ്പ് പിടിച്ചെടുത്തതെന്നും വക്താവ് കുനാൽ ഘോഷ് ന്യായീകരിച്ചു.
Comments