ന്യൂഡൽഹി: ഗംഗാ വിലാസ് ആഡംബര ഉല്ലാസ നൗക കന്നിയാത്രയിൽ കുടുങ്ങിയെന്ന വാർത്ത തികച്ചും വാർത്ത വാസ്തവ വിരുദ്ധമാണെന്ന് റിപ്പോർട്ട്. ക്രൂയിസിന്റെ ഓപ്പറേറ്ററാണ് ഇക്കാര്യം അറിയിച്ചത്. മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പ്രകാരം ബിഹാറിലെ ചപ്രയിൽ വച്ച് നൗക നിർത്തിയിട്ടത് കപ്പൽ കുടുങ്ങിയത് കൊണ്ടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിനോദസഞ്ചാരികളുമായി ചപ്രയ്‌ക്ക് സമീപമുള്ള ചിരാന്ത് സാരനിലേക്ക് പോകുംവഴി നൗക കുടുങ്ങിയെന്നായിരുന്നു വാർത്ത. എന്നാൽ ഷെഡ്യൂൾ ചെയ്ത പ്രകാരം പട്‌നയിൽ കപ്പലെത്തിയിരുന്നതായി എക്‌സോട്ടിക്ക് ഹെറിറ്റേജ് ഗ്രൂപ്പ് ചെയർമാർ രാജ് സിംഗ് പ്രതികരിച്ചു. കൂടാതെ യാത്രക്കിടെ കപ്പൽ കുടുങ്ങി പോയെന്ന വാർത്ത തികച്ചും വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദ സഞ്ചാരികൾക്ക് കാഴ്ചകൾ കാണാൻ വേണ്ടിയായായിരുന്നു കപ്പൽ നങ്കൂരമിട്ടതെന്ന് അധികൃതർ പറയുന്നു. അല്ലാതെ യാത്രക്കിടെ സ്തംഭിച്ചുപോയതല്ല. കപ്പലിൽ നിന്നിറങ്ങി ചില വിനോദസഞ്ചാരികൾ ബോട്ടുകളിൽ പോയത് സമീപത്തെ ചില കാഴ്ചകൾ കാണാനാണ്. ക്രൂയിസിന്റെ വലിപ്പം മൂലം ആ പ്രദേശങ്ങളിലേക്ക് നൗകയ്‌ക്ക് പോകാൻ കഴിയില്ല. അതിനാലാണ് കാഴ്ചകൾ കാണാൻ ആഗ്രഹിച്ചവർ കപ്പലിൽ നിന്നിറങ്ങി കൊച്ചു ബോട്ടുകളിൽ കയറി പോയതെന്നും ക്രൂയിസ് അധികൃതർ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്കാണ് 51 ദിവസത്തെ ഉല്ലാസ യാത്ര നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു പച്ചക്കൊടി വീശി നൗക ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരിയായാണ് ഗംഗാ വിലാസ് യാത്രയെ കണക്കാക്കുന്നത്. ഗംഗ, ബ്രഹ്‌മപുത്ര, മേഘ്‌ന നദികളിലൂടെ 32,00 കിലോ മീറ്റർ സഞ്ചരിച്ചായിരിക്കും ആഡംബര നൗക ലക്ഷ്യസ്ഥാനത്തെത്തുക. ദേശീയോദ്ധ്യാനങ്ങളും ചരിത്രസ്മാരകങ്ങളും പൈതൃക സ്ഥലങ്ങളും ഉൾപ്പെടെ നിരവധി കാഴ്ചകൾ കണ്ടാണ് യാത്ര. ഏകദേശം 50ഓളം സ്ഥലങ്ങൾ യാത്രക്കിടെ സന്ദർശിക്കും.
Comments