അതിരില്ലാത്ത സ്വപ്നങ്ങൾ കാണാനും അത് സാധിച്ചെടുക്കാനുമുള്ള മനോവീര്യം നൽകുകയാണ് ശർമിഷ്ഠയുടെ കഥ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ യുവതിയുടെ വിജയഗാഥയാണ് ലോകത്തിന് തന്നെ പ്രചോദനം നൽകുന്നത്. ഡൽഹിയിലെ ഗോപിനാഥ് ബസാറിൽ ചായക്കട നടത്തുകയാണ് ശർമിഷ്ഠ. യുവതിയുടെ വേറിട്ട ലക്ഷ്യമാണ് സമൂഹമാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ചായോസ് എന്ന പ്രശസ്ത കമ്പനിയെ പിന്തള്ളണം എന്ന വേറിട്ട ലക്ഷ്യത്തോടെയാണ് ശർമിഷ്ഠ ഇറങ്ങി തിരിച്ചിരിക്കുന്നത്.
ലക്ഷ്യത്തിലെത്താൻ ഏറെ ദൂരം സഞ്ചരിക്കണമെന്ന്് അറിഞ്ഞിട്ടും അവിടേക്ക് നടന്നടുക്കാൻ തയാറാവുകയാണ് ശർമിഷ്ഠ. പഠനശേഷം ബ്രിട്ടീഷ് ലൈബ്രറിയിൽ ജോലി ചെയ്യുകയായിരുന്ന ശർമിഷ്ഠ തന്റെ ഉറച്ച ലക്ഷ്യം നടപ്പാക്കുന്നതിന് വേണ്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ഭാവന റാവു എന്ന സുഹൃത്തിനൊപ്പം ചായക്കട ആരംഭിക്കുന്നത്.
ബ്രിഗേഡിയൻ സഞ്ജയ് ഖന്ന എന്ന സൈനികനാണ് ശർമിഷ്ഠയുടെ കഥ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘ഞാനാരു ദിവസം ഡൽഹി ഗോപിനാഥ് ബസാറിൽ പോയയിടെയാണ് ശർമിഷ്ഠയെ പരിജയപ്പെടുന്നത്. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന യുവതിയോട് ഞാൻ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്നാണ് യുവതിയെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചുമൊക്കെ മനസിലാക്കുന്നത്’ അദ്ദേഹം പോസ്റ്റിൽ പറയുന്നു. ‘ഉയർന്ന യോഗ്യതയെ കുറിച്ചും ഉയർന്ന അർഹതയുള്ള ജോലികളെ കുറിച്ചും മാത്രം ചിന്തിക്കരുത്. ചെറിയ വഴികളിലൂടെയും മാർഗങ്ങളിലൂടെയും ദീർഘകാലത്തേക്കുള്ള ഉന്നതി പ്രാപിക്കുക’ ശർമിഷ്ഠ രാജ്യത്തിന് മാതൃകയാണ് എന്നുമുള്ള അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.
നിരവധി പേരാണ് ശർമിഷ്ഠയ്ക്ക് സമൂഹമാദ്ധ്യമങ്ങൾ വഴി പിന്തുണയുമായെത്തിയത്. യുവതിയുടെ വേറിട്ട ലക്ഷ്യത്തിന് സമൂഹമാദ്ധ്യമങ്ങൾ വഴി നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. അതിരുകളില്ലാത്ത സ്വപ്നങ്ങൾ കാണുന്ന എല്ലാവർക്കും ശർമിഷ്ഠ പ്രചോദനമാണെന്നും ചിലർ കുറിച്ചു. സമൂഹത്തിലെ ഓരോരുത്തർക്കും ഉദാഹരിക്കാവുന്നതാണ് അവളുടെ ആത്മധൈര്യമെന്നും ഉപയോക്താക്കൾ പറയുന്നു. സ്വന്തം ലക്ഷ്യനിർവഹണത്തിനായുള്ള കഠിന പരിശ്രമത്തിലാണ് ശർമിഷ്ഠയും അവരുടെ ചായക്കടയും.
Comments