ന്യൂഡൽഹി: നാടിനെ നടുക്കിയ ശ്രദ്ധാ വാൽക്കർ കൊലപാതക കേസിൽ 3,000 പേജുള്ള കരട് കുറ്റപത്രം തയ്യാറാക്കി ഡൽഹി പോലീസ്. ഫോറൻസിക്, ഇലക്ട്രോണിക് തെളിവുകളും സഹിതം 100 സാക്ഷിമൊഴികളും അന്തിമ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരട് കുറ്റപത്രം നിയമ വിദഗ്ധർ പഠിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ശ്രദ്ധയുടെ ലിവ്- ഇൻ-പാർട്‌നർ അഫ്താബ് പൂനവാലെയാണ് യുവതിയെ കൊലപ്പെടുത്തിയത്. അതിക്രൂരമായാണ് ഇയാൾ യുവതിടെ കൊലപ്പെടുത്തിയത്. ശ്രദ്ധയെ 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ കൊണ്ടിടുകയാണുണ്ടായത്. ഛത്തർപൂരിലെ വനങ്ങളിൽ നിന്ന് ലഭിച്ച അസ്ഥികളും ശ്രദ്ധ വാക്കറിന്റേതാണെന്ന് സ്ഥിരീകരിച്ച ഡിഎൻഎ റിപ്പോർട്ടും കുറ്റപത്രത്തിൽ നിർണായകമാണ്.
ദക്ഷിണ ഡൽഹിയിലെ വനങ്ങളിൽ നിന്ന് ലഭിച്ച അസ്ഥികൾ വാക്കറിന്റേതാണെന്ന് രണ്ട് ഡിഎൻഎ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. 13 അഴുകിയ ശരീരഭാഗങ്ങൾ, കൂടുതലും എല്ലുകളുടെ കഷണങ്ങൾ, തെക്കൻ ഡൽഹിയിലെ വനങ്ങളിൽ നിന്ന് കണ്ടെടുത്തതാണ് പ്രധാന വഴിത്തിരിവ്. ഇരുവരും താമസം ഡൽഹിയിലേക്ക് മാറിയത് മുതൽ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നും, തർക്കത്തിനൊടുവിൽ താൻ അവളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അഫ്താബ് കുറ്റസമ്മതത്തിൽ പോലീസിനോട് പറഞ്ഞിരുന്നു. വാക്കർ കൊല്ലപ്പെട്ട ഫ്‌ലാറ്റിൽ നിന്ന് നിരവധി കത്തികൾ, മറ്റ് ആയുധങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവ പോലീസ് കണ്ടെടുത്തു.
രണ്ടു മാസമായിട്ടും വാൽക്കറെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഒരു സുഹൃത്ത് വാക്കറിന്റെ പിതാവ് വികാസ് മദൻ വാക്കറെ അറിയിച്ചതോടെയാണ് കൊലപാതകം പുറം ലോകമറിയുന്നത്. ശ്രദ്ധയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ മാസങ്ങളോളം അഫ്താബാണ് ഉപയോഗിച്ചിരുന്നത്. നിരന്തരം പോസ്റ്റുകളും മറ്റും പ്രചരിപ്പിച്ച് ശ്രദ്ധ ജീവിച്ചിരിപ്പുണ്ടെന്നും ഇയാൾ വിശ്വസിപ്പിച്ചിരുന്നു.
Comments