കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ ഗാനമേളയ്‌ക്കിടെ ഉണ്ടായ വിവാദത്തിൽ പ്രതികരണവുമായി ഗായിക സജ്‍ല സലീം. ഗാനമേള നടക്കവെ ഉണ്ടായ ഭീഷണിയെ മതവുമായി കൂട്ടികലർത്തരുത് എന്നാണ് ഗായിക ആവശ്യം. ഭീണണിപ്പെടുത്തലിൽ മതം കാരണമായിട്ടില്ലെന്ന് ഗായിക അവകാശപ്പെട്ടു. വിഷയത്തിൽ മതം കലർത്തരുത്, ഒപ്പം പാടിയവർക്കെതിരെ ഭീഷണി ഉയർത്തിയ ആൾക്കെതിരെയാണ് താൻ പ്രതികരിച്ചത്. ഈരാറ്റുപേട്ടക്കാരെ അടിച്ചമർത്താൻ താൻ സമ്മതിക്കില്ലെന്നും സജ്‍ല സലീം പറയുന്നു.
‘സംഘാടകരിൽ നിന്നും മോശം അനുഭവം ഉണ്ടായി. എന്നാൽ വിവാദങ്ങൾ അവസാനിപ്പിക്കണം. ഈരാറ്റുപേട്ടയിലെ ആളുകളെ കുറ്റപ്പെടുത്തിയിട്ടില്ല. ഒന്ന് രണ്ട് പേരുടെ മോശം പെരുമാറ്റം കാരണം ഈരാട്ടുപേട്ടക്കാരെ മുഴുവൻ അടിച്ചമർത്താനുള്ള ശ്രമത്തിന് താൻ കൂട്ടു നിൽക്കില്ല. മാപ്പിള പാട്ട് പാടാൻ പറ്റില്ല എന്ന് പറഞ്ഞതിനല്ല ഞാൻ പ്രതികരിച്ചത്. അടിക്കും എന്ന് പറഞ്ഞതിലാണ് പ്രതികരിച്ചത്. സാധാരണ വേദിയിൽ നടക്കുന്നത് മാത്രമാണ് അവിടെയും നടന്നത്. അതിനെ മറ്റൊരു തലത്തിലേയ്‌ക്ക് കൊണ്ടു പോകേണ്ട. കിട്ടിയ ചാൻസ് എന്നെ വച്ച് മുതലെടുക്കേണ്ട’എന്നാണ് മാദ്ധ്യമങ്ങളോട് ഗായിക പറഞ്ഞത്.
ജനുവരി അഞ്ച് മുതൽ 15 വരെ ഈരാറ്റുപേട്ടയിൽ നടന്ന നഗരോത്സവം-വ്യാപാരോത്സവത്തിൽ 14-നാണ് സജ്‍ല സലീം, സഹോദരി സജ്‍ലി സലീം എന്നിവരുടെ ഗാനമേള നടന്നത്. ഇതിനിടെ ഗായകരോട് മാപ്പിള പാട്ടുകൾ പാടിയില്ലെങ്കിൽ തല്ലുമെന്ന് സംഘാടകർ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ സംഘാടകർക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നു.
Comments