ഇസ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും താഴ്ന്ന മൂല്യത്തിൽ എത്തി പാകിസ്താൻ കറൻസി. യുഎസ് ഡോളറിനെതിരെ 225 പാകിസ്താൻ രൂപയെന്നതാണ് നിലവിലെ സ്ഥിതി. 7.6 ശതമാനം കൂടി ഇടിഞ്ഞതോടെയാണ് ഡോളറിനെതിരെ 255 രൂപ എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കേണ്ടിവന്നത്.
അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യം രാജ്യത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഐഎംഎഫിന്റെ സഹായം തേടിയിരിക്കുകയാണ് രാജ്യം. ഇതിനായി അമേരിക്കയുടെ പിന്തുണയും ആവശ്യപ്പെട്ടിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥ പഴയപടിയാക്കാൻ അടിയന്തിരമായി 110 കോടി ഡോളർ സഹായം വേണമെന്നാണ് പാകിസ്താന്റെ ആവശ്യം.
1998ന് ശേഷം പാകിസ്താൻ രൂപ ഇത്രയും താഴ്ന്ന മൂല്യത്തിൽ എത്തുന്നത് ഇതാദ്യമായാണ്. നിലവിലെ അവസ്ഥയിൽ ചെലവുചുരുക്കാൻ എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കുക എന്നതടക്കമുള്ള തീരുമാനമാണ് പാക് ഭരണകൂടം കൈക്കൊണ്ടിട്ടുള്ളത്.
ഐഎംഎഫിന്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ പാകിസ്താൻ. 2022ലും 2019ലും ഐഎംഎഫ് സഹായിച്ചിരുന്നു. കഴിഞ്ഞ വർഷം 110 കോടി ഡോളറാണ് ഐഎംഎഫ് പാകിസ്താന് നൽകിയത്.
Comments