ലക്‌നൗ: റിപ്പബ്ലിക് ദിനത്തിൽ മദ്രസയ്ക്ക് മുൻപിൽ ഇസ്ലാമിക പതാക ഉയർത്തിയ രണ്ട് പേർ അറസ്റ്റിൽ.ഉത്തർ പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. ഹാഫിസ് മുഹമ്മദ് സൊഹ്‌റാബ്, മുഹമ്മദ് ,തഫ്‌സിൽ തബ്രീസ് മിജാമുദ്ദീൻ റിസ്വാൻ എന്നിവരാണ് പോലീസ് പിടിയിലായത്. സംഭവത്തിൽ പതാക ഉയർത്തിയതെന്ന് ആരോപിക്കുന്ന ഒരാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആസിഫ് എന്നയാൾക്കായുള്ള തിരച്ചിലാണ് പോലീസ് ആരംഭിച്ചത്. നിലവിൽ ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
ഇന്നലെയാണ് സംഭവം. മദ്രസയിൽ ത്രിവർണ പതാക അനുവദനീയമല്ലെന്ന കാരണത്താലാണ് മൂവർ സംഘം മദ്രസയ്‌ക്ക് മുന്നിൽ പച്ച നിറത്തിലുള്ള ഇസ്ലാമിക പതാക ഉയർത്തിയതെന്ന് പറഞ്ഞു. പതാക ഉയർത്തിയതിന് പിന്നാലെ മധുരപലഹാരങ്ങളും വിതരണം ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ ഇത്തരം പ്രവൃത്തി ചെയ്തതിനെതിരെ ഗ്രാമവാസികൾ കടുത്ത പ്രതിഷേധവുമായെത്തിയിരുന്നു. തുടർന്ന് പ്രദേശവാസികൾ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് ഉയർത്തിയ പതാക അഴിച്ചുമാറ്റാൻ പോലീസ് ഉത്തരവിട്ടു. പിന്നാലെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പതാക ഉയർത്തിയത് ആസിഫാണെന്ന് വ്യക്തമായത്. പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നുവെന്നും അറസ്റ്റിലായവർ പറഞ്ഞു.
Comments