ലക്‌നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകനായിരുന്ന മുലായം സിംഗ് യാദവിന് പദ്മ വിഭൂഷൺ നൽകി ആദരിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി എസ്പി. മരണാനന്തര ബുഹുമതിയായാണ് മുലായത്തിന് പദ്മ വിഭൂഷൺ നൽകി ആദരിച്ചത്. എന്നാൽ മുലായത്തിന്റെ പിൻഗാമികൾ പുരസ്‌കാര നേട്ടത്തിൽ കടുത്ത അതൃപ്തിയും വിമർശനവും രേഖപ്പെടുത്തി.
മുലായത്തിന് പദ്മ വിഭൂഷൺ പോരെന്നാണ് പാർട്ടിയുടെ നിലപാട്. കുറഞ്ഞത് ഭാരത് രത്‌നയെങ്കിലും തരണമായിരുന്നുവെന്നും പദ്മവിഭൂഷണിൽ ഒതുക്കിയത് കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടാണെന്നും സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ പ്രതികരിച്ചു.
74-ാം റിപ്പബ്ലിക് ദിനത്തിന്റെ തലേദിവമായിരുന്നു പദ്മ പുരസ്‌കാരങ്ങൾ രാജ്യത്ത് പ്രഖ്യാപിച്ചത്. 91 പേർക്ക് പദ്മശ്രീയും 6 പേർക്ക് പദ്മ വിഭൂഷണും 9 പേർക്ക് പദ്മഭൂഷണും ലഭിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മ വിഭൂഷണ് എസ്പി സ്ഥാപകനായ മുലായം സിംഗ് അർഹനായി. കഴിഞ്ഞ വർഷമായിരുന്നു വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുലായം അന്തരിച്ചത്.
Comments