ന്യൂഡൽഹി: ബിഹാറിലെ ഔറംഗബാദിൽ സിആർപിഎഫും പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ സ്ഫോടക വസ്തുക്കളുടെയും ആയുധങ്ങളുടെയും വൻ ശേഖരം പിടികൂടി. കമ്യൂണിസ്റ്റ് ഭീകരരുടെ ശക്തി കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്നാണ് ഐഇഡി ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ സുരക്ഷാ സേന പിടിച്ചെടുത്തത്.
സിആർപിഎഫും ബിഹാർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനുകളിലൂടെ നിരവധി കമ്യൂണിസ്റ്റ് ഭീകരരെയാണ് ഇതിനകം പിടികൂടിയത്. കുഴിബോംബുകൾ, ഐഇഡികൾ തുടങ്ങി അനേകം സ്ഫോടക വസ്തുക്കൾ പലപ്പോഴായി നടത്തിയ പരിധോനകളിലൂടെ കണ്ടെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഔറംഗാബാദിൽ സിആർപിഎഫും പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷന്റെ ഭാഗമായി 13 പ്രഷർ ഐഇഡികൾ നശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനകളിൽ 149 കിലോഗ്രാം ഐഇഡികളും പിടിച്ചെടുത്തിരുന്നു. സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും പ്രയത്നത്തിന്റെ ഫലമായി കമ്യൂണിസ്റ്റ് ഭീകര കേന്ദ്രങ്ങൾ സാധാരണ നിലയിലേക്ക് മാറുകയാണെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
Comments