ന്യൂഡൽഹി: റിപ്പബ്ലിക് വാർഷിക ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം കുറിച്ചുകൊണ്ട് ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങ്. രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവിന്റെ സാന്നിദ്ധ്യത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അടക്കം പ്രമുഖർ സന്നിഹിതരായി. സൈന്യത്തിന്റെ ബാൻഡ് ഗ്രൂപ്പുകൾ വാദ്യമേളങ്ങൾ കൊണ്ട് വിരുന്ന് ഒരുക്കി.
ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് പ്രമേയമാക്കിയായിരുന്നു സേനാ ബാൻഡുകളുടെ പ്രകടനം. അനേകം ടൂണുകൾക്കൊപ്പം യേ വദൻ കെ ലോകോം, കദം കദം, വന്ദേ മാതരം എന്നീ ജനപ്രിയ ടൂണുകളും ആലപിച്ചു. ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ലെമാപോക്പാം രൂപചന്ദ്ര സിംഗ് ആയിരുന്നു ചടങ്ങിലെ പ്രിൻസിപ്പിൽ കണ്ടക്ടർ. ആർമി ബാൻഡിനെ സുബേദാർ മേജർ ദിഗ്ഗർ സിംഗ്, നാവിക സേന ബാൻഡിനെ എം.അന്തോണി രാജ്, വ്യോമസേന ബാൻഡിനെ വാറന്റ് ഓഫീസർ അശോക് കുമാർ എന്നിവർ നയിച്ചു.
President Droupadi Murmu witnessed the Beating the Retreat ceremony at Vijay Chowk, marking the culmination of Republic Day celebrations. Jawans and musical bands delivered a spirited performance, in spite of inclement weather, making it a memorable evening for viewers. pic.twitter.com/FEwmmo9K2G
— President of India (@rashtrapatibhvn) January 29, 2023
എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് ഡ്രോണുകളുടെ അഭ്യാസ പ്രകടനം ഉപേക്ഷിച്ചു. 3500 ഡ്രോണുകളെ സംയോജിപ്പിച്ചായിരുന്നു ദൃശ്യാവിഷ്‌കാരത്തിന് പദ്ധതിയിട്ടിരുന്നത്. ഇതിനായി വളരെ അധികം ഒരുക്കങ്ങളും നടത്തിയിരുന്നു.
LIVE: Beating Retreat Ceremony – 2023 https://t.co/N4Ny72k3Iv
— President of India (@rashtrapatibhvn) January 29, 2023
റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ അവസാന ചടങ്ങാണ് ബീറ്റിംഗ് ദ റിട്രീറ്റ്. മൂന്ന് ദിവസത്തെ റിപ്പബ്ലിക് വാർഷിക ആഘോങ്ങൾക്ക് സമാപനം കുറിക്കുന്ന ചടങ്ങ് ജനുവരി 29നാണ് നടന്നുവരുന്നത്.
Comments