ന്യൂഡൽഹി: ജി 20 അധ്യക്ഷ പദവിയുടെ ഭാഗമായി ഷെർപ്പാ ട്രാക്കിന് കീഴിലുള്ള തൊഴിലാളി പ്രവർത്തന സംഘത്തിന്റെ ആദ്യ സമ്മേളനം ഫെബ്രുവരി രണ്ട് മുതൽ നാല് വരെ ജോധ്പൂരിൽ നടക്കും. സ്‌പെയിൻ,നെതർലാന്റ്,സിംഗപ്പൂർ തുടങ്ങിയ അതിഥി രാജ്യങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ അറിയിച്ചു.
ഇന്ത്യ ഈ വർഷം ജി20 പ്രധാന ഫോറമായ അന്താരാഷ്‌ട്ര സാമ്പത്തിക സഹകരണത്തിനുള്ള ആതിഥ്യേയം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി20യിൽ പ്രധാനമായും തൊഴിലിന്റെ പ്രാധാന്യം, തൊഴിൽ വളർച്ചയുടെ സുസ്ഥിരവും സന്തുലിതമായ അന്തരീക്ഷം തൊഴിൽ ചൂഷണങ്ങൾ എന്നിവയെ കുറിച്ചാണ് പ്രധാനമായുംചർച്ച ചെയ്യുന്നത്
ജി20യിൽ ചർച്ചകൾ മൂന്ന് ഘട്ടമായാണ് നടക്കുന്നത്.വിവിധ തൊഴിൽ മേഖലകളിലെ ആഗോള തലത്തിലുള്ള വൈദഗ്ദ്യത്തിലെ ഏറ്റകുറച്ചിലുകൾ, തൊഴിലാളികളുടെ സാമ്പത്തിക സാമൂഹിക സംരക്ഷണവും, സാമൂഹിക സുരക്ഷയുടെ സുസ്ഥിര ധനസഹായം ഇവയെല്ലാമാണ് ചർച്ച ചെയ്യപ്പെടുന്ന മറ്റ് പ്രധാനപ്പെട്ട വിഷയങ്ങൾ. എല്ലാ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികളുടെ സാമൂഹിക സംരക്ഷണം വിപുലീക്കരിക്കുക.സാമൂഹിക ഇൻഷ്വറൻസ് പോളിസീസ്, സാമൂഹിക സുരക്ഷയുടെ സുസ്ഥിര ധനസഹായം എന്നിവയ്‌ക്കാണ് പ്രധാനമായും ഈ സമ്മേളനം മുൻഗണന നൽകുന്നത്.
19 രാജ്യങ്ങൾ,ഒൻപത് അതിഥി രാജ്യങ്ങൾ,ഒൻപത് പ്രാദേശിക അന്തർദേശീയ സംഘടനകളിൽ നിന്നുമുളള 73 തൊഴിലാളി പ്രതിനിധികളുമാണ് ജി20യിൽ ഈ വിഷയത്തിൻമേലുളള വിവിധ ചർച്ചകളിൽ പങ്കെടുക്കുന്നത്.അന്താരാഷ്‌ട്ര സംഘടനകളായ ഐഎൽഒ, ഒഇസിഡി,ഐഎസ്എ,ഇന്ത്യൻ സ്ഥാപനങ്ങളായ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, നീതി ആയോഗ്, തുടങ്ങിയവ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
Comments