ജമ്മുകശ്മീരിൽ നാർക്കോട്ടിക്‌സ് ഭീകരത വർദ്ധിക്കുന്നതായി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭാരതത്തെ തകർക്കാനുള്ള ശ്രമത്തിൽ അയൽ രാജ്യം ഡ്രോണുകൾ വഴി മയക്കുമരുന്നും ആയുധങ്ങളും ഇന്ത്യയിലേക്ക് അയയ്‌ക്കുകയാണെന്ന് ദ്വിവേദി പറഞ്ഞു. ആഭ്യന്തര, ബാഹ്യ സുരക്ഷാ മേഖലകളിലെ വിവിധ വെല്ലുവിളികൾ നേരിടാനായി സജ്ജരായിരിക്കാൻ സൈനികരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
നാർക്കോട്ടിക്‌സ് ഭീകരതയെ ചെറുക്കാൻ സുരക്ഷാ സേനകൾ സജ്ജമാണെന്നും ഭീഷണി തടയാൻ ഇതിനകം തന്നെ കൗണ്ടർ ഡ്രോൺ നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖയിലെ സ്ഥിതി സുസ്ഥിരമായി തുടരുകയാണെന്നും പാകിസ്താനുമായുള്ള വെടിനിർത്തൽ ധാരണ തുടരുകയാണെന്നും ലെഫ്റ്റനന്റ് ജനറൽ ദ്വിവേദി അറിയിച്ചു.
രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും എല്ലാ സുരക്ഷാ ഏജൻസികളുമായും സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്റലിജൻസ് സജ്ജീകരണം ശക്തിപ്പെടുത്തുന്നതിനായുള്ള നടപടികൾ തുടരുകയാണെന്നും. സമാധാനത്തിന്റെയും സുസ്ഥിരതയുടെയും നേട്ടം വിദൂര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് എത്തിച്ചുക്കൊണ്ടിരിക്കുകയാണെന്നും. ഈ സമാധാനം കാത്തുസൂക്ഷിക്കാനും നിലനിർത്താനും സൈനികർ അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments