ന്യൂഡൽഹി: നന്ദിപ്രമേയ ചർച്ചയുടെ മറുപടി പ്രസംഗത്തിൽ കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളേയുംപരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം പുരോഗിയുടെ പാതയിൽ മുന്നേറുമ്പോൾ നിരാശയിൽ കഴിയുന്ന ചിലർക്ക് അത് ഉൾക്കൊളളാൻ സാധിക്കുന്നില്ല. കുടുംബത്തെ സംരക്ഷിക്കാനായി കോൺഗ്രസ് ശ്രമിക്കുമ്പോൾ രാജ്യത്തിനായാണ് താൻ നിലകൊള്ളുന്നതെന്നും മോദി പറഞ്ഞു.
പ്രതിപക്ഷവും മാദ്ധ്യമങ്ങളും വിചാരിച്ചാൽ തന്റെ വിശ്വാസ്യത തകർക്കാൻ സാധിക്കില്ല. മാദ്ധ്യമ തലക്കെട്ടിലല്ല മോദിയുടെ പ്രതിച്ഛായ നിലനിൽക്കുന്നത്. ജനങ്ങളുടെ മനസ്സിലാണ് മോദിയുടെ വിശ്വാസ്യതയെന്നും പ്രധാനമന്ത്രി പറഞ്ഞു. 2004 മുതൽ 2014 വരെയുള്ള കാലഘട്ടം രാജ്യത്തിന് നഷ്ടങ്ങളാണ് സമ്മാനിച്ചത്. ആ പതിറ്റാണ്ട് കുംഭകോണങ്ങളുടേതായിരുന്നു. എന്നാൽ ഈ കാലഘട്ടം ഭാരതത്തിന്റേതാണെന്നും മോദി പരാമർശിച്ചു.
അഴിമതി രാഷ്ട്രീയത്തിലാണ് കോൺഗ്രസിന് താത്പര്യം. കോൺഗ്രസിന്റെ തകർച്ച തുടർക്കഥയായിരിക്കുകയാണ്. ഇഡിക്ക് മാത്രമാണ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനായത്.
രാഹുൽ ഉറങ്ങുന്നത് കൊണ്ടാകും സഭയിൽ കാണാത്തതെന്നും മോദി പരിഹസിച്ചു.
ലോകം പ്രതീക്ഷയോടെയാണ് ഭാരതത്തെ ഉറ്റുനോക്കുന്നത്. പ്രതിസന്ധികളിലൂടെ അയൽരാജ്യങ്ങൾ കടന്നുപോകുമ്പോൾ ഭാരതം വികസന വഴിയിൽ കുതിക്കുകയാണ്. ജി20 അദ്ധ്യക്ഷപഥം നമ്മളെ സംബന്ധിച്ച് വലിയോരു അവസരമാമെന്നും മോദി പറഞ്ഞു.
Comments