തിരുവനന്തപുരം: ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിച്ച മഹാനാണ് പദ്മവിഭൂഷൺ പി.പരമേശ്വരനെന്ന് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഗോലോകാനന്ദ. വിവേകാനന്ദ ദർശനങ്ങൾ പ്രചരിപ്പിക്കാൻ അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ് പരമേശ്വർജി എന്നും സനാധന ധർമ്മത്തിൽ അധിഷ്ഠിതമായ പുതിയ ഇന്ത്യയെ സൃഷ്ടിക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നും സ്വാമി ഗോലോകാനന്ദ പറഞ്ഞു. പി.പരമേശ്വരന്റെ മൂന്നാം സ്മൃതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സംസ്‌കൃതി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പരമേശ്വർജി ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിച്ച മഹാനാണ്. രാഷ്‌ട്രീയത്തിലേയ്‌ക്ക് വന്നില്ലായിരുന്നുവെങ്കിൽ മികച്ച കവി ആകുമായിരുന്നു അദ്ദേഹം. മികച്ച എഴുത്തുകാരനും, പ്രഭാഷകനും, കവിയും, സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു പരമേശ്വർജി. നിലയ്‌ക്കൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തിനിടയിൽ വന്ന വിടവ് നികത്താൻ ശ്രമിച്ച മഹാനായിരുന്നു അദ്ദേഹം. വാജ്പയ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ പരമേശ്വർജിയെ മന്ത്രിസഭയിലേയ്‌ക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹം അത് വേണ്ട എന്ന് വെച്ചതോടെയാണ് ഒ. രാജഗോപാൽ മന്ത്രി സ്ഥാനത്തേയ്‌ക്ക് എത്തിയത്’.
‘വിവേകാനന്ദ ദർശനങ്ങൾ പ്രചരിപ്പിക്കാൻ അക്ഷീണം പ്രവർത്തിച്ചു. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ പരമേശ്വർജി മുൻകൈ എടുത്താണ് കവടിയാറിൽ വിവേകാനന്ദന്റെ പ്രതിമ സ്ഥാപിച്ചത്. സനാധന ധർമ്മത്തിൽ അധിഷ്ഠിതമായ പുതിയ ഇന്ത്യയ സൃഷ്ടിക്കാൻ അദ്ദേഹം ശ്രമിച്ചു’ എന്നും സ്വാമി ഗോലോകാനന്ദ പറഞ്ഞു. തിരുവനന്തപുരം സംസ്‌കൃതി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ചയൻ അദ്ധ്യക്ഷ പ്രഭാഷണം നടത്തി. മുതിർന്ന പ്രചാരകൻ പി.സുരേന്ദ്രൻ, ഡോ. സി.വി. ജയമണി, ഡോ.പ്രോബോധ ചന്ദ്രൻ നായർ വി. ആർ എന്നിവരും പങ്കെടുത്തു. രാവിലെ 9.00 മണിക്ക് പുഷ്പാർച്ചനയും വൈകുന്നേരം 6.00 മണിക്ക് അനുസ്മരണ യോഗവുമായിട്ടാണ് ചടങ്ങ് നടന്നത്.
Comments