ന്യൂഡൽഹി: 10,800 കിലോമീറ്ററിലധികം സഞ്ചരിച്ച്, പത്തോളം പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത് രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനായി കഴിഞ്ഞ നാല് ദിവസത്തിനിടെ ഏറ്റവും തിരക്കേറിയ മണിക്കൂറുകളിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നുപോയത്. ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം ഓടിനടന്ന് പൊതുറാലികളിൽ പങ്കെടുത്ത അദ്ദേഹം കഴിഞ്ഞ 90 മണിക്കൂറിനുള്ളിൽ അഗർത്തല മുതൽ മുംബൈ വരെയും, ലക്നൗ മുതൽ ബെംഗളൂരു വരെയും സഞ്ചരിച്ചു.
രാജ്യത്തെ പൗരന്മാരുടെ സാമ്പത്തിക ഭദ്രതയ്ക്കായി നിരവധി വികസന പദ്ധതികൾ ഇതിനിടെ പ്രഖ്യാപിക്കുകയും ഉദ്ഘാടനം ചെയ്യുകയും നടപ്പിലാക്കുകയും പ്രധാനമന്ത്രി ചെയ്തു.
ഫെബ്രുവരി 10-നായിരുന്നു ഉത്തർപ്രദേശിൽ ആഗോള നിക്ഷേപക ഉച്ചകോടി നടന്നത്. ചടങ്ങ് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രിയായിരുന്നു. തുടർന്ന് അദ്ദേഹം മുംബൈയിലെ വന്ദേഭാരത് ട്രെയിനുകളും മുംബൈ സമർപ്പിത റോഡ് പദ്ധതികളും ഫ്ളാഗ് ഓഫ് ചെയ്തു. ശേഷം നഗരത്തിലെ അൽജാമിയ തുസ് സെഫിയയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 11-ന് ത്രിപുരയിലെ അംബാസയിലും രാധാകിഷോർപൂരിലും സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ പങ്കെടുത്തു. പരിപാടിക്ക് ശേഷം ഡൽഹിയിലേക്ക് തിരിച്ചെത്തി.
ഞായറാഴ്ച ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കുന്നതാണ്. കൂടാതെ വിവിധ ഹൈവേ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മത്തിനായി അദ്ദേഹം രാജസ്ഥാനിലെ ദൗസയിലേക്ക് പോകുന്നതാണ്. ഫെബ്രുവരി 13-ന് ബെംഗളൂരു എയ്റോ ഇന്ത്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും. അവിടെ നിന്ന് വീണ്ടും ത്രിപുരയിലേക്ക് പോകുന്ന അദ്ദേഹം അഗർത്തലയിലെ പൊതുറാലിയിൽ പങ്കെടുത്തശേഷം ഡൽഹിയിലേക്ക് മടങ്ങും.
Comments