വെള്ളായണിയിൽ പോലീസ് വീണ്ടും ഭക്തരെ വേട്ടയാടുന്നു; വൻ പോലീസ് സ്റ്റേഷൻ മാർച്ചുമായി ഭക്തജനങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വെള്ളായണിയിൽ പോലീസ് വീണ്ടും ഭക്തരെ വേട്ടയാടുന്നു; വൻ പോലീസ് സ്റ്റേഷൻ മാർച്ചുമായി ഭക്തജനങ്ങൾ

ശബരിമല മോഡൽ ആചാര ലംഘനത്തിന് വെള്ളായണിയിലും ശ്രമമെന്ന് ഭക്തജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 10:34 am IST
Facebook
Twitter
WhatsAppTelegram

വെള്ളായണി : ഭക്തജനങ്ങളെ വേട്ടയാടി വീണ്ടും വെള്ളായണിയിൽ പോലീസ് തേർവാഴ്ച. ലോകപ്രശസ്തമായ കാളിയൂട്ട് ഉത്സവത്തിന് ക്ഷേത്രത്തിലോ പരിസരത്തോ കാവിക്കൊടി ഉപയോഗിക്കാൻ പറ്റില്ലെന്ന വിചിത്ര നിർദേശത്തെ ഹൈക്കോടതി ചവറ്റുകുട്ടയി ലെറിഞ്ഞതിനു തൊട്ടു പിന്നാലെയാണ് വീണ്ടും പ്രകോപനം. ക്ഷേത്രത്തിലെ അതീവ പ്രാധാന്യമുള്ള ചടങ്ങുകളായ നാഗപ്പാനയും പൊങ്കാലയും നടക്കുന്ന സ്ഥലം കയ്യേറി നിർമിച്ച ടെന്റ് ഭക്ത ജനങ്ങൾ നീക്കം ചെയ്തിരുന്നു. ഇതിന്റെ പേരിൽ 8 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുകയാണ് പോലീസ്. അത് കൂടാതെ കണ്ടാലറിയാവുന്ന 58 പേരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട് .

ഇന്ന് രാവിലെ നാലു പേരുടെ വീടുകളിൽ പോലീസ് തിരഞ്ഞു ചെന്നത് വാക്കേറ്റത്തിനിടയാക്കി. അവിടങ്ങളിലെ സ്ത്രീകളെയും വൃദ്ധരെയും. കുട്ടികളെയും ഉൾപ്പെടെ പോലീസ് മാനസികമായി പീഡിപ്പിച്ചു. കാളിയൂട്ട് ഉത്സവം അട്ടിമറിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടെന്നു ഭക്തജനങ്ങൾ ആരോപിക്കുന്നു.
എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഉത്സവക്കമ്മിറ്റി പോലീസുകാർക്കായി വിശ്രമപന്തൽ ഒരുക്കിയിരുന്നു. കാവി തുണി ഉൽപാഗിച്ചിരുന്ന ആ പന്തലിൽ പോലീസ് സംഘം വിശ്രമിക്കാൻ കൂട്ടാക്കിയില്ല. അതിനു പകരം ക്ഷേത്ര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന സ്ഥലത്ത് പോലീസുകാർ പന്തൽ കെട്ടുകയായിരുന്നു എന്ന് പറയപ്പെടുന്നു. കീഴ്പതിവനുസരിച്ചു കാളിയൂട്ടിലെ പ്രധാന ചടങ്ങുകളായ നാഗപ്പാനയും പൊങ്കാലയും നടക്കേണ്ട ഇടമാണ് അത്. അവിടെ മറ്റു നിർമിതികൾ ഉണ്ടായാൽ അത് ക്ഷേത്ര ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും.

ഭക്തർക്കെതിരെ കേസ് എടുക്കാനുള്ള വിലാസവും മറ്റു വിവരങ്ങളും എത്തിച്ചു പൊലീസുകാരെ സാഹായിച്ചത് ഡിവൈ എഫ് ഐ ക്കാർ ആണെന്നാണ് ഹിന്ദു സംഘടനകളുടെ ആരോപണം. സിപിഎം കൊടുത്ത ലിസ്റ്റ് അനുസരിച്ചു പ്രതികളെ സൃഷ്ടിച്ചതിലും ഭക്തർക്ക് എതിർപ്പുണ്ട്.

ഉത്സവനടത്തിപ്പിന് മുന്നിൽ നിൽക്കുന്ന ഭക്തജനങ്ങളെയാണ് പ്രതികാരനടപടിയെന്നോണം പോലീസ് കേസിൽ കുടുക്കുന്നതും അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുന്നതും. ഇത്തരത്തിൽ വിവാദമുണ്ടാക്കി ജനങ്ങളെ അകറ്റി ഉത്സവത്തിനു തടസ്സമുണ്ടാക്കാനുള്ള ഈ ശ്രമങ്ങൾ സർക്കാരിന്റെ ഗൂഢനീക്കമാണെന്ന സംശയത്തിലാണ് ഭക്തജനങ്ങൾ .


ഭക്തജങ്ങൾക്കെതിരെ നേമം പോലീസ് നടത്തുന്ന വേട്ടയാടലിനെതിരെ രാവിലെ ഹിന്ദു സംഘടനകൾ പോലീസ് സ്റ്റേഷൻ മാർച്ചു നടത്തി . സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻ ജനാവലി പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തു.ഭാരതീയ ജനതാപാർട്ടി,സംസ്ഥാന സെക്രട്ടറി എസ് സുരേഷ് , തിരുവനതപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് എം ആർ ഗോപൻ ഉൾപ്പെടെ നിരവധി നേതാക്കൾ സ്റ്റേഷൻ മാർച്ചിന് നേതൃത്വം നൽകി. “ശബരിമല മോഡൽ ആചാര ലംഘനം” വെള്ളായണിയിൽ നടത്താൻ സർക്കാർ ശ്രമിച്ചാൽ എന്ത് വിലകൊടുത്തും തടയുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

Tags: SABARIMALAVellayani
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies