പാലക്കാട്: പ്രതിഷേധങ്ങളെ മറികടക്കാൻ ഹെലികോപ്റ്ററിൽ പറന്ന് മുഖ്യമന്ത്രി. കരിങ്കൊടി പ്രതിഷേധം മറികടക്കാനാണ് കൊച്ചിയില്‍ നിന്നും പാലക്കാട്ടേക്ക് പോകാൻ മുഖ്യമന്ത്രി ഹെലിക്കോപ്റ്റര്‍ തിരഞ്ഞെടുത്തത്. ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചതിനാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ കുറഞ്ഞു എന്നത് ചൂണ്ടിക്കാട്ടിയാണ് യാത്രയ്ക്ക് ഹെലികോപ്റ്റർ ഒരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. 151 വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശേരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
അതേസമയം, ഹെലിക്കോപ്റ്ററില്‍ മുഖ്യമന്ത്രി പാലക്കാട് എത്തിയിട്ടും കരിങ്കൊടി പ്രതിഷേധത്തെ തടയാൻ പോലീസിന് സാധിച്ചില്ല. പാലക്കാട് ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ സുരക്ഷ മറികടന്ന് കരിങ്കൊടി പ്രതിഷേധമുണ്ടായി. ചാലിശ്ശേരിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Comments